കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. വേടനെതിരായ ലഹരിക്കേസുകള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.

കേസില്‍ കക്ഷിചേര്‍ന്ന അതിജീവിത ഇന്നലെയും കൂടുതല്‍ വാദങ്ങള്‍ ഉന്നയിച്ചു. യുവതി നല്‍കിയ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന്‍ നല്‍കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.

വിവാഹത്തില്‍നിന്നു വേടന്‍ പിന്മാറിയത് അതിജീവിതയുടെ മാനസികാരോഗ്യം തകര്‍ത്തുവന്നും മറ്റു യുവതികളും പരാതികള്‍ ഉന്നയിച്ചിട്ടുണ്ടന്നും വാദം ഉന്നയിച്ചു. എന്നാല്‍, സ്വന്തം കേസിന്‍റെ പരിധിയില്‍നിന്നു വാദിക്കണമെന്ന് കോടതി ആവര്‍ത്തിച്ചു.


സമൂഹമാധ്യമ പോസ്റ്റുകളും മറ്റും ആധാരമാക്കിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ പരിഗണിക്കാനാകില്ല. പരാതിക്കാരിയുടെ അഭിഭാഷക നിയമത്തിന്‍റെ പരിധിക്കപ്പുറം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിവാഹവാഗ്ദാനമെന്നതു ക്രിമിനല്‍ കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.