കൊച്ചി: തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സിബിഎസ്ഇ സ്‌കൂളുകളുടെ ക്ലസ്റ്റര്‍ 11 അത്‌ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ തേരോട്ടം തുടങ്ങി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തിരിതെളിഞ്ഞ മീറ്റില്‍ 37 ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ 158 പോയിന്‍റുമായാണ് കാര്‍മലിന്‍റെ കുതിപ്പ്.

885 പോയിന്‍റോടെ എറണാകുളം ജില്ല ഒന്നാമതാണ്. ഇടുക്കിയും തിരുവനന്തപുരവുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ 10 സ്ഥാനത്തുള്ള ഏഴു സ്‌കൂളുകളും എറണാകുളം ജില്ലയില്‍നിന്നുള്ളവയാണ്. ആണ്‍കുട്ടികളില്‍ വടുതല ചിന്മയ വിദ്യാലയയിലെ സയാന്‍ ഫൈസലും പെണ്‍കുട്ടികളില്‍ തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ അഞ്ജലി പി.ജോഷിയും വേഗതാരങ്ങളായി.

അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 20 പോയിന്‍റുമായി എളമക്കര ഭവന്‍സ് വിദ്യാമന്ദിറും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് റസിഡന്‍റ് സ്‌കൂളും ഒപ്പത്തിനൊപ്പമാണ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയാണു മുന്നില്‍(17). അണ്ടര്‍ 17 ബോയ്സിൽ വടുതല ചിന്മയ വിദ്യാലയം 32 പോയിന്‍റുമായി മുന്നിലുണ്ട്.


ഗേൾസിൽ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്‌കൂളാണ് (38) ഒന്നാമത്. അണ്ടര്‍ 19 ആണ്‍ വിഭാഗത്തിലും മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ആധിപത്യം സ്ഥാപിച്ചു (52). 35 പോയിന്‍റുള്ള കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയാണ് പെണ്‍വിഭാഗത്തില്‍ മുന്നില്‍. കനത്ത മഴകാരണം ഇന്നലെ രാവിലെ 6.30ന് തുടങ്ങേണ്ട മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്. അവസാന ദിനമായ ഇന്ന് 200 മീറ്റര്‍, 800 മീറ്റര്‍, ജാവലിന്‍ത്രോ ഉള്‍പ്പെടെ 37 ഇനങ്ങളിലാണു ഫൈനല്‍.