കോട്ടയം: കാന്‍സര്‍ ചികിത്സാരംഗത്ത് പുതിയ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള നൂതന കാര്‍-ടി സെല്‍ തെറാപ്പി സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സെന്‍ററിന്‍റെ പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത അഭിനേത്രിയും അര്‍ബുദ രോഗീപരിചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാക്‌സ് ഫൗണ്ടേഷന്‍ സംഘാടകയുമായ വിജി വെങ്കടേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു .

25 വര്‍ഷമായി കാന്‍സര്‍ ചികിത്സാരംഗത്ത് സേവനം നല്‍കുന്ന കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, രോഗിയുടെ സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന നൂതന ചികിത്സാ രീതിയായ കാർ-ടി സെല്‍ തെറാപ്പി ഇനി മുതല്‍ ലഭ്യമാക്കും. ഇത് കേരളത്തിലെ കാന്‍സര്‍ ചികിത്സാരംഗത്ത് ഒരു പുതിയ അധ്യായം കുറിക്കും.


ലോകോത്തര നിലവാരത്തിലുള്ളതും നൂതനവുമായ ചികിത്സാ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് കാര്‍-ടി സെല്‍ തെറാപ്പി സെന്‍ററിലൂടെ ലക്ഷ്യമിടുന്നതെന്നു റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കേരളത്തില്‍തന്നെ ഇത്തരം ഒരു ചികിത്സാരീതി ലഭ്യമാക്കുന്ന സെന്‍ററുകള്‍ അപൂര്‍വമാണ്.

മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ബോബന്‍ തോമസ് സ്വാഗതവും ഓങ്കോളജി കണ്‍സള്‍ട്ടന്‍റ് ഡോ. തോമസ് ബാബു നന്ദിയും പറഞ്ഞു.