മലപ്പുറം: നിപ്പ സമ്പർക്ക പട്ടികയിലിരിക്കേ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച വയോധികയുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ മൃതദേഹം സംസ്കരിക്കുന്നതിന് ഉൾപ്പെടെ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി.

നിപ്പ ബാധിച്ച് മരിച്ച മങ്കട സ്വദേശിയായ പതിനെട്ടുകാരിയോടൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിനിയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. നിപ്പ ബാധിച്ച രോഗിയുടെ അടുത്ത കട്ടിലിലാണ് ഇവരെ കിടത്തിയിരുന്നത്.


ഇവർക്ക് നിപ്പ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പിന്‍റെ പ്രോട്ടോക്കോൾ പ്രകാരം ഇവർ ഹൈറിസ്ക് സമ്പർക്ക പട്ടികയിലായിരുന്നു. സ്രവം പരിശോധയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും പൂനയിലെ ലാബിലേക്കും അയക്കുകയായിരുന്നു. കോഴിക്കോട്ടെ ഫലമാണ് ഇന്നലെ വൈകിട്ടോടെ പുറത്തുവന്നത്.