കണ്ണൂർ: ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കു പൊതുവിലും കേരളത്തിനു പ്രത്യേകിച്ചും വലിയ ദോഷം വരുത്തുന്നതാണ് അമേരിക്ക തീരുവ വർധിപ്പിച്ച നടപടിയെന്നും കേരളത്തെ ഗുരുതരമായി ബാധിക്കാൻ പോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ഭൂവിനിയോഗവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നടത്തുന്ന സമുചിത വിള നിർണയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലാൻഡ് റിസോഴ്‌സ് ഇൻഫർമേഷൻ സിസ്റ്റം (എൽആർഐ) വെബ്‌സൈറ്റ് പ്രകാശനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.


അമേരിക്കയുടെ നടപടി കേരളത്തിൽനിന്നുള്ള കയറ്റുമതി ഉത്പന്നങ്ങളെ സാരമായി ബാധിക്കും. കേരളത്തിന്‍റെ കാർഷികോത്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക.

കശുവണ്ടി, അരി, പച്ചക്കറികൾ, സംസ്‌കരിച്ച പഴം, ധാന്യപ്പൊടികൾ തുടങ്ങിയവയുടെ ആകെ കയറ്റുമതിയുടെ 20 ശതമാനത്തിലധികം പോകുന്നത് അമേരിക്കയിലേക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.