കാസര്‍ഗോഡ്: കണ്ണൂര്‍, കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. 2003ല്‍ എസ്‌ഐ ആയി പോലീസ് സേനയില്‍ ചേര്‍ന്ന ബാലകൃഷ്ണ്‍നായര്‍ പരിശീലനത്തിനു ശേഷം എറണാകുളം, കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ എസ്‌ഐയായി സേവനമനുഷ്ടിച്ചു.

2008 ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി വെള്ളരിക്കുണ്ട്, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, വളപട്ടണം, കാസര്‍ഗോഡ് എന്നീ സര്‍ക്കിളുകളിലും വിജിലന്‍സിലും ജോലി ചെയ്തു. തുടര്‍ന്ന് 2017 ല്‍ ഡിവൈഎസ്പി ആയി സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിലും കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍ എന്നീ സബ്ഡിവിഷനുകളിലും ജോലി ചെയ്തു.

തുടര്‍ന്ന് 2004 ജൂലൈ മുതല്‍ കാസര്‍ഗോഡ് അഡിഷണല്‍ എസ്പിയായി ജോലി ചെയ്തുവരവേ 2025 ജൂണ്‍ മാസം എസ്പി ആയി പ്രമോഷന്‍ ലഭിച്ചു. സര്‍വീസില്‍ ഇതു വരെ മികച്ച സേവനത്തിനു മൂന്നു ബാഡ്ജ് ഓഫ് ഓണറും നൂറിലധികം ഗുഡ് സര്‍വീസ് എന്‍ട്രികളും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും 22 പ്രശംസപത്രവും ലഭിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 2018 ല്‍ ലഭിച്ചിട്ടുണ്ട്.

വിജിലന്‍സിലെ മികച്ച സേവനത്തിനു 2016 വര്‍ഷത്തിലെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. ഇന്‍റലിജിന്‍സ് രംഗത്തെ മികച്ച സേവനത്തിനു 2017ലും 2018 ലും തുടര്‍ച്ചയായി ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചിട്ടുണ്ട്. സര്‍വീസ് കാലയളവില്‍ പ്രമാദമായ നിവധികേസുകള്‍ക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട് വെള്ളരിക്കുണ്ട് എസ്‌ഐ ആയിരിക്കെ ചിറ്റാരിക്കാല്‍, രാജപുരം, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നു കൊലപാതകകേസുകളിലും പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11 വര്‍ഗീയ കൊലപാതക കേസുകളില്‍ ആദ്യമായി പ്രതികളെ ശിക്ഷിച്ചത് ബാലകൃഷ്ണന്‍ നായര്‍ അന്വേഷണം നടത്തിയ കേസിലാണ്

പ്രമാദമായ നിരവധി മോഷണകേസുകള്‍ കണ്ടെത്തിയ സംഘത്തിലെ അംഗമായിരുന്നു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2010 ല്‍ മാരുതി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ 111 പവന്‍ സ്വര്‍ണം കവര്‍ന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളികള്‍ ആയിരുന്ന കാലിയ റഫീഖ്, ടി.എച്ച്.റിയാസ്, ഗുജ്രി അമ്മി, അട്ടഗോളി ആസിഫ് എന്നിവര്‍ അടങ്ങിയ സംഘത്തെ പിടികൂടിയത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്.

കണ്ണൂര്‍ എസിപി ആയി ജോലി ചെയ്തു വരവേ കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരേ ദിവസം മൂന്ന് എടിഎം മെഷീനുകള്‍ കുത്തിതുറന്നു ലക്ഷക്കണക്കിന് രൂപ കവര്‍ച്ചു ചെയ്തു ഹരിയാനയിലേക്ക് രക്ഷപ്പെടുകയായിരുന്ന കപ്രസദ്ധരായ കവര്‍ച്ചാസംഘത്തെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍ ആയിരുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 75 ല്‍ അധികം മോഷണ കേസില്‍ പ്രതിയായി 20 വര്‍ഷത്തിലധികമായി ഒളിവില്‍ കഴിയുകയായിരുന്ന മടിക്കേരി ഇബ്രാഹിമിനെ പിടികൂടിയത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്.

വിജിലന്‍സില്‍ ജോലി ചെയ്തു വരവേ ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി അഴിമതികള്‍ കണ്ടെത്തുന്നതിന് നേതൃത്വ നല്‍കി. റോഡ് വര്‍ക്കുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ ഇവര്‍ക്കതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു ശക്തമായ നടപടികള്‍ സ്വീകരിച്ചു.

വിജിലന്‍സില്‍ ആയിരിക്കെ അന്വേഷിച്ച ട്രാപ്പ് കേസില്‍ പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചു കൊടുത്തു. കാഞ്ഞങ്ങാട് സബ്ഡിഷനില്‍ ഏറ്റവും കൂടുതല്‍ ഹവാല പണം പിടികൂടിയത് ബാലകൃഷ്ണന്‍ നായര്‍ ഡിവൈഎസ്പി ആയ സമയത്താണ്.പോലീസും ജനങ്ങളും ഒത്തു ചേര്‍ന്നുള്ള നിരവധി ജനമൈത്രി പ്രവര്‍ത്തങ്ങള്‍ക്ക് ബാലകൃഷ്ണന്‍ നായര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരിക്കെ ഒരു ഗ്രാമത്തെ മുഴുവന്‍ ലഹരി മുക്തമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ലഹര മുക്ത കൊളവയല്‍ പദ്ധതി ആരംഭിച്ചു നടപ്പാക്കി. ഈ പദ്ധതി നടപ്പാക്കിയതിന് എക്‌സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചിട്ടുണ്ട്. ഉദുമ പാലക്കുന്നിലെ പരേതരായ മുങ്ങത്ത് നാരായണ്‍ നായരുടെയും ലീലയുടെയും മകനാണ്. ഭാര്യ: നിഷ. മക്കള്‍: ശിവദ, കാര്‍ത്തിക്.