മുക്കം: എടിഎം മെഷിന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ ഗബീന്ദപുര്‍ സ്വദേശി ബാബുള്‍ ഹഖി(26) നെയാണ് കുന്നമംഗലം പോലീസ് പിടികൂടിയത്. പോലീസിന്‍റെ കൃത്യമായ ഇടപെടലിലൂടെ വന്‍ കവര്‍ച്ചാ ശ്രമമാണു പരാജയപ്പെട്ടത്.

തിങ്കളാഴ്ച രാത്രി കുന്നമംഗലം പോലീസിന്‍റെ പട്രോളിംഗ് ഡ്യൂട്ടിക്കിടയില്‍ കള്ളന്‍തോടുള്ള ടിപി അസോസിയേറ്റ്‌സ് എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിനു മുന്‍ വശം എത്തിയപ്പോള്‍ ഷട്ടര്‍ പാതി അടഞ്ഞ നിലയില്‍ കാണുകയും അതിനുള്ളില്‍ നിന്നു ശബ്ദം കേള്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് ജീപ്പ് നിര്‍ത്തി പോലീസുകാര്‍ എടിഎം കൗണ്ടറിനടുത്തേക്ക് എത്തിയ സമയം പോലീസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രതി ഷട്ടര്‍ അകത്തുനിന്നു പൂര്‍ണമായും അടയ്ക്കാന്‍ ശ്രമിച്ചു. പോലീസുകാര്‍ ബലം പ്രയോഗിച്ച് ഷട്ടര്‍ തുറന്നപ്പോള്‍ പോലീസിനെ ആക്രമിച്ചു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണു പോലീസുകാര്‍ കീഴടക്കിയത്. എടിഎം തകര്‍ക്കാനായി പ്രതി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറും ഗ്യാസ് കട്ടറും സിഗര്‍ ലൈറ്ററും പോലീസ് എടിഎം കൗണ്ടറിനുള്ളില്‍നിന്നു കണ്ടെടുത്തു.


മെഷിന്‍റെ വലതു ഭാഗം ഗ്യാസ് കട്ടറുപയോഗിച്ച് കട്ട് ചെയ്യാന്‍ ശ്രമിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. പ്രതി പെയിന്‍റിംഗ് ജോലി ചെയ്യുന്ന ആളാണെന്നും എടിഎം കട്ട് ചെയ്യാനായി ഗ്യാസ് കട്ടര്‍ കോഴിക്കോട്ടുനിന്നു വാങ്ങിയതാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ സമാന കുറ്റകൃത്യത്തില്‍ മുന്പും ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

കുന്നമംഗലം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ എം. പ്രദീപ് കുമാര്‍, സിപിഒമാരായ പ്രജിത്ത്, രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.