എസ്.ആര്‍. സുധീര്‍ കുമാര്‍

പരവൂര്‍ (കൊല്ലം): യാത്രക്കാരുടെ ലഗേജുകളുടെ പരിശോധന ഇനി വിമാനത്താവളം മാതൃകയിലാക്കാന്‍ റെയില്‍വേ തീരുമാനം. പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനുമുമ്പ് യാത്രക്കാരുടെ ബാഗുകളുടെ ഭാരവും വലുപ്പവും കൃത്യമായി പരിശോധിക്കും.

ഇതിനു മുന്നോടിയായി രാജ്യത്തെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌കാനിംഗ് സംവിധാനം അടക്കമുള്ള ഇലക്‌ട്രോണിക് ലഗേജ് മെഷീനുകള്‍ സ്ഥാപിക്കും. യാത്രക്കാര്‍ക്കു ട്രെയിനുകളില്‍ കൊണ്ടുപോകാവുന്ന ലഗേജുകള്‍ക്കു നിലവില്‍ പരിധിയുണ്ട്. എന്നാല്‍ ബാഗുകളുടെ വലുപ്പത്തിനും ഇനി മുതല്‍ പരിധി നിശ്ചയിക്കും.

ബാഗിന്‍റെ വലുപ്പം ആവശ്യത്തിലധികം വലുതും ഭാരം നിശ്ചിത പരിധിയേക്കാള്‍ കുറവും ആണെങ്കില്‍ പോലും പിഴ ചുമത്താനാണ് റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. മറ്റു യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയില്‍വേ ഇത്തരത്തില്‍ കര്‍ശന നടപടിക്കു നിര്‍ബന്ധിതമായിട്ടുള്ളത്. റെയില്‍വേ ലഗേജ് റൂള്‍ ലൈക്ക് എയര്‍ലൈന്‍സ് എന്നാണ് ഈ പരിഷ്‌കരണത്തെ അധികൃതര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.


ഇന്ത്യന്‍ റെയില്‍വേയില്‍ കോച്ചുകളുടെ കാറ്റഗറി അനുസരിച്ചു സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജുകളുടെ പരിധി വ്യത്യസ്തമാണ്. ഫസ്റ്റ് ക്ലാസ് എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കു 70 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാന്‍ അനുവാദമുണ്ട്. എസി സെക്കന്‍റ് ക്ലാസ് യാത്രക്കാര്‍ക്ക് ഈ പരിധി 50 കിലോഗ്രാമാണ്. തേര്‍ഡ് എസി, സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ലഗേജ് പരിധി 40 കിലോഗ്രാമാണ്.

ജനറല്‍ സെക്കന്‍റ്ക്ലാസ് കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 35 കിലോഗ്രാം വരെയും ലഗേജുകള്‍ സൗജന്യമായി കൊണ്ടുപോകാം.എന്നാല്‍ ഇതെല്ലാം വ്യാപകമായി ലംഘിക്കപ്പെടുന്നു. മാത്രമല്ല പരിശോധനകളും കാര്യക്ഷമമായി നടക്കുന്നില്ല. അധിക ലഗേജുകള്‍ യാത്രക്കാര്‍ക്ക് സുഗമമായി ഇരിക്കുന്നതിനും കോച്ചുകളിലൂടെ നടക്കുന്നതിനും വിഘാതം സൃഷ്ടിക്കുന്നുമുണ്ട്. ഇത് അപകടകരമാം വിധം വര്‍ധിച്ച പശ്ചാത്തലത്തിലാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ റെയില്‍വേ മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.