കോട്ടയം: കേരള ഖാദി ഗ്രാമ-വ്യവസായ ബോര്‍ഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള കളക്‌ടറേറ്റില്‍ തുടങ്ങി. കലംകാരി സാരികളോടൊപ്പം വൈവിധ്യമാര്‍ന്ന ഖാദി തുണിത്തരങ്ങളും ജില്ലയിലെ ഇരുപതോളം ഉത്പാദന യൂണിറ്റുകളില്‍നിന്നുള്ള തനതുത്പന്നങ്ങളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഖാദി തുണിത്തരങ്ങളും ഇവിടെ ലഭിക്കും.

ഖാദി ഷര്‍ട്ട്, കൊട്ടാടി തോര്‍ത്ത്, ജൂട്ട് സില്‍ക്ക് സാരി, കുപ്പടം സാരി, കോട്ടണ്‍ സാരി, ചുരിദാര്‍ സെറ്റുകള്‍, ബെഡ്ഷീറ്റ്, ഗ്രാമവ്യവസായ ഉത്പന്നങ്ങളായ തേന്‍, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും മേളയിലുണ്ട്.

ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനൊപ്പമുള്ള സമ്മാനക്കൂപ്പണുകളോടൊപ്പം ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ ഡിസ്‌കൗണ്ടും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 1,00,000 രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ‘എനിക്കും വേണം ഖാദി’ എന്ന ആശയത്തെ മുന്‍നിര്‍ത്തി നടത്തുന്ന മേള ഇന്നു സമാപിക്കും.