കണ്ണൂർ: മലയാള ഭാഷാ അധ്യാപകവംശത്തിന്‍റെ അഭിമാനമാണ് പ്രഫ. സുകുമാർ അഴീക്കോടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. എം.എൻ. കാരശേരി. ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്‍റർ സംഘടിപ്പിച്ച പ്രഫ. സുകുമാർ അഴീക്കോട് ജന്മശതാബ്ദി അനുസ്മരണ പ്രഭാഷണം കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നു വിഷയങ്ങളാണ് അദ്ദേഹം പഠിച്ചത്.

സാഹിത്യം, രാഷ്‌ട്രീയം, തത്വചിന്ത. ഈ വിഷയങ്ങളിലെല്ലാം പാരമ്പര്യമായി കിട്ടിയത് വാഗ്ഭടാനന്ദന്‍റെ തത്വമാണ്. പ്രസംഗത്തെക്കുറിച്ച് പറയുമ്പോൾ പ്രസംഗമാണ് എന്‍റെ പ്രവൃത്തി എന്നാണ് അഴീക്കോട് മാഷ് പറയുക. അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ടാൽ ആർക്കും മടുപ്പ് വരില്ല. മതേതര മൂല്യം ഉയർത്തിപ്പിടിച്ചിരുന്ന നെഹ്റുവിനോട് നല്ല ആദരവാണ് അഴീക്കോടിന് ഉണ്ടായിരുന്നത്.

38 വർഷത്തെ അധ്യാപക ജീവിതത്തിനിടെ മതത്തിന്‍റെ പേരിൽ ആർക്കും തന്നെ ഒരു പിന്തുണയും അദ്ദേഹം നൽകിയിട്ടില്ലെന്നും അധ്യാപന ജീവിതത്തിൽ എക്കാലും ഒരു ഗാന്ധിയനായിരുന്നുവെന്നും എം.എൻ. കാരശേരി പറഞ്ഞു. ജവഹർ ലൈബ്രറി വർക്കിംഗ് ചെയർമാൻ എം.രത്നകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീർ പയ്യനാടൻ, എഴുത്തുകാരൻ ബാലകൃഷ്ണൻ കൊയ്യാൽ, കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ , മുണ്ടേരി ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.