കാസര്‍ഗോഡ്: യാത്രക്കാരന്‍റെ പണവും രേഖകളുമടങ്ങിയ പഴ്സും ബാഗുകളും മോഷ്ടിച്ച റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. ബിഹാര്‍ നാരായണ്‍പൂര്‍ സ്വദേശിയും ട്രാക്ക്മാനുമായ സുബോധ് കുമാറാണ് റെയില്‍വേ പോലീസിന്‍റെ പിടിയിലായത്. നെല്ലിക്കുന്ന് സ്വദേശി അശോക് ഷെട്ടിയുടെ (48) ബാഗുകളും പഴ്സുമാണ് പ്രതി കവര്‍ന്നത്.

ഈമാസം 18ന് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലാണ് കവര്‍ച്ച നടന്നത്. ചണ്ഡീഗഡില്‍നിന്നു കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിനിലെ യാത്രക്കാരനായിരുന്നു അശോക്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനു കാസര്‍ഗോഡ് റെയിവേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെയാണ് മോഷണം നടന്നത്. 5900 രൂപയും ആധാറും ഡ്രൈവിംഗ് ലൈസന്‍സുമടങ്ങിയ പഴ്സും 2500 രൂപയുടെ പലവ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ ബാഗും ഷോള്‍ഡര്‍ ബാഗും പ്ലാറ്റ്‌ഫോമില്‍ വച്ച ഉടനെ ട്രാക്ക് മാന്‍ അവ മോഷ്ടിക്കുകയായിരുന്നു.

അപ്പോള്‍ തന്നെ അശോക് കാസര്‍ഗോഡ് റെയില്‍വേ പോലീസില്‍ പരാതി നല്‍കി. പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്എച്ച്ഒ റെജികുമാറിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ എം.വി. പ്രകാശന്‍, ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ ജ്യോതിഷ്, സിപിഒ അശ്വിന്‍ ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.