വിവാദങ്ങളിൽ‘ഇരകൾ’ക്കൊപ്പം വോട്ടർമാർ
വിവാദങ്ങളിൽ‘ഇരകൾ’ക്കൊപ്പം വോട്ടർമാർ
Friday, May 24, 2019 1:53 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്ത് വിവാദങ്ങൾക്ക് ഇരയായവർക്കെല്ലാം തകർപ്പൻ വിജയം. കോഴിക്കോട് എം.കെ. രാഘവനും ആലത്തൂരിൽ രമ്യ ഹരിദാസും കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും വ്യക്തിഹത്യക്ക് ഇരയായെങ്കിലും വോട്ടർമാർ അവർക്കു തകർപ്പൻ ജയം സമ്മാനിച്ചു.

കോഴിക്കോട് എം.കെ. രാഘവനെതിരേ സ്റ്റിംഗ് ഓപ്പറേഷൻ നടന്നത് തെരഞ്ഞെടുപ്പു കാലത്താണ്. പ്രചാരണരംഗത്ത് അതു വലിയ കോളിളക്കവുമുണ്ടാക്കി. കാമറയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ രാഘവൻ ശ്രമിക്കുന്നതു കേരളം കണ്ടു. എന്നാൽ, വർധിച്ച ഭൂരിപക്ഷത്തോടെ രാഘവനെ ജനം ഒരിക്കൽക്കൂടി പാർലമെന്‍റിലേക്ക് അയച്ചു.
ആടിയും പാടിയും ആലത്തൂരിൽ തുടക്കത്തിലേ സാന്നിധ്യമറിയിച്ച രമ്യ ഹരിദാസിന്‍റെ പ്രചാരണ രീതിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചത് ഇടതുപക്ഷ സഹയാത്രികയായിരുന്നു.

എന്നാൽ കൂസലില്ലാതെ മുന്നോട്ടു പോയ രമ്യയ്ക്കെതിരേ ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ നടത്തിയ പരാമർശങ്ങൾ രാഷ്‌ട്രീയരംഗത്ത് വൻ കോളിളക്കം സൃഷ്ടിച്ചു. ഏതായാലും ഈ വിമർശനങ്ങളും ഇടതുകോട്ടയിൽ രമ്യയെ തുണച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചത്. ഒന്നരലക്ഷത്തിലേറെ വോട്ടിന്‍റെ കൂറ്റൻ വിജയമാണ് ആലത്തൂർ രമ്യയ്ക്കു സമ്മാനിച്ചത്.


കൊല്ലത്ത് ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ ഇത്തവണ സിപിഎമ്മിന്‍റെ കടുത്ത ആക്രമണം നേരിട്ടത്. കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെ സംഘിയാക്കി ചിത്രീകരിച്ച് വൻ പ്രചാരണമാണ് സിപിഎം നടത്തിയത്. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പ്രേമചന്ദ്രൻ ബിജെപിയിലേക്കു പോകുമെന്നു പറഞ്ഞ് വൻപ്രചാരണം അഴിച്ചുവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെ അധിക്ഷേപിച്ചു പിണറായി വിജയൻ നടത്തിയ പ്രയോഗം പരോക്ഷമായെങ്കിലും ഇത്തവണയും ആവർത്തിച്ചു. ഏതായാലും ഫലം വന്നപ്പോൾ പ്രേമചന്ദ്രൻ ഒന്നര ലക്ഷത്തോളം വോട്ടിനു വിജയിച്ചു.
മത്സ്യത്തൊഴിലാളികളെ അപമാനിച്ചു എന്നു പറഞ്ഞ് ശശി തരൂരിനെതിരേ തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും പ്രചാരണം അഴിച്ചുവിട്ടെങ്കിലും അതിനെ അപ്പോൾ തന്നെ പ്രതിരോധിക്കാൻ തരൂരിനായി. തരൂർ ട്വിറ്ററിൽ നടത്തിയ പരാമർശം തെറ്റായി വ്യാഖ്യാനിച്ചായിരുന്നു വിമർശനം.

ഏതായാലും തീരമേഖല ഇക്കുറിയും തരൂരിനൊപ്പം ഉറച്ചു നിന്നു എന്നു തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.