റബർ വിലസ്ഥിരതാ പദ്ധതി അഞ്ചാം ഘട്ടത്തിൽ
റബർ വിലസ്ഥിരതാ പദ്ധതി അഞ്ചാം ഘട്ടത്തിൽ
Thursday, August 8, 2019 12:33 AM IST
കോട്ടയം: റബർ വിലസ്ഥിരതാ പദ്ധതി അഞ്ചാം ഘട്ടം തുടങ്ങിയിരിക്കെ പുതിയ അംഗങ്ങളാകാൻ അപേക്ഷകൾ സെപ്റ്റംബർ 30 വരെ സ്വീകരിക്കും.

നിലവിൽ 4.56 ലക്ഷം കർഷകരാണ് വിലസ്ഥിരതാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അംഗങ്ങളായി സബ്സിഡി വാങ്ങിക്കൊണ്ടിരിക്കുന്നവർ ഓണ്‍ലൈനിൽ രജിസ്ട്രേഷൻ സംബന്ധിച്ച തിരുത്തലുകൾ വരുത്തേണ്ടതുണ്ട്. പരാമവധി രണ്ടു ഹെക്ടർ റബർ ഉത്പാദനത്തിനാണ് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന പദ്ധതിയുടെ സഹായം ലഭിക്കുക. ലാറ്റക്സായി വിൽക്കുന്നവർക്ക് ഡിആർസി കണക്കാക്കി 142 രൂപ വില ഉറപ്പാക്കാം.

നാലു വർഷത്തിനുള്ളിൽ 1300 കോടി രൂപയുടെ സഹായം കർഷകർക്ക് ഈ പദ്ധതിയിൽ ലഭിച്ചു. കഴിഞ്ഞമാസം അവസാനിച്ച നാലാം ഘട്ടത്തിൽ മാത്രം 210 കോടി രൂപയാണ് സബ്സിഡി നൽകിയത്. നിലവിൽ ഫെബ്രുവരി വരെയുള്ള അപേക്ഷകളുടെ സബ്സിഡി തുകയാണു കൊടുത്തുതീർത്തത്. ശേഷിക്കുന്ന മാസങ്ങളിലെ 90 കോടി രൂപ കൊടുത്തുതീർക്കാനുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിൽ വില സാമാന്യേന ഉയർന്നതിനാൽ സബ്സിഡി അപേക്ഷകളുടെ എണ്ണം കുറവാണ്. മുൻപ് രജിസ്റ്റർ ചെയ്ത കാലത്തെ വിലാസം, ബാങ്ക് അക്കൗണ്ട്, സ്ഥലത്തിന്‍റെ വിസ്തൃതി എന്നിവയിൽ വ്യത്യാസം വന്നതിനാലാണ് നിലവിൽ പദ്ധതിയിൽ ചേർന്നവർ ഓണ്‍ലൈനിൽ തിരുത്തലുകൾ വരുത്തേണ്ടത്. രജിസ്ട്രേഷൻ നടപടികളിൽ മാറ്റം വരുത്തുന്നതിനാൽ പുതിയ കംപ്യൂട്ടർ പ്രോഗ്രാം അടുത്തയാഴ്ച നിലവിൽ വരുമെന്നു റബർ ബോർഡ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.