പാലാരിവട്ടം മേൽപ്പാലം: ലോഡ് ടെസ്റ്റിനെതിരേ പുനഃപരിശോധനാ ഹര്‍ജി
പാലാരിവട്ടം മേൽപ്പാലം: ലോഡ് ടെസ്റ്റിനെതിരേ പുനഃപരിശോധനാ ഹര്‍ജി
Sunday, December 15, 2019 12:01 AM IST
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ബലക്ഷയം പരിശോധിക്കാന്‍ മൂന്നു മാസത്തിനകം ലോഡ് ടെസ്റ്റ് (ഭാര പരിശോധന) നടത്തണമെന്ന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. മേൽപ്പാലം നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പരാതി ഉയര്‍ന്നാല്‍ ലോഡ് ടെസ്റ്റ് നടത്തണമെന്ന് സര്‍ക്കാരും നിര്‍മാണ കമ്പനിയുമായുണ്ടാക്കിയ കരാറില്‍ പറയുന്നുണ്ടെന്ന് വിലയിരുത്തിയാണ് നേരത്തെ ഹൈക്കോടതി വിധി പറഞ്ഞത്. ഈ തീരുമാനം ശരിയല്ലെന്നാണ് സര്‍ക്കാരിന്‍റെ പുനഃപരിശോധനാ ഹര്‍ജി പറയുന്നത്.

ലോഡ് ടെസ്റ്റ് വേണമെന്ന് സര്‍ക്കാരിനു തോന്നിയാലേ ചെയ്യേണ്ടതുള്ളൂവെന്നാണ് കരാറില്‍ പറയുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം. സാങ്കേതിക വിദഗ്ധ സമിതിയുടെയും ഐഐടികളുടെയും റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തിലാണ് ലോഡ് ടെസ്റ്റ് നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. പാലം അപകടാവസ്ഥയിലാണെന്നും അനുവദനീയമായ അളവിലും കൂടുതല്‍ വിള്ളല്‍ മേൽപ്പാലത്തിൽ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപം നല്‍കുന്ന നയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് സുപ്രീം കോടതി നിരവധി ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്.

നിര്‍മാണ കമ്പനിയായ ആര്‍ഡിഎസിന്‍റെയും കിറ്റ്‌കോയുടെയും വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. മേൽപ്പാലത്തിന്‍റെ ഉപരിഘടനയുടെ ബലം അറിയാന്‍ ലോഡ് ടെസ്റ്റ് ഫലപ്രദമല്ല. ഫ്‌ളൈ ഓവര്‍ പൂര്‍ണമായും പൊളിക്കാന്‍ തീരുമാനിച്ചിട്ടില്ല. അപകടാവസ്ഥയിലുള്ള ഗര്‍ഡറുകളും പിയര്‍ ഹെഡുകളും മാറ്റുകയാണ് ചെയ്യുന്നത്. ഭാരപരിശോധയ്ക്ക് മൂന്നു മാസം സമയം എടുക്കും. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്ക് ഒമ്പതു മാസം സമയം വേണം. ഇതു യാത്രാ ദുരിതം വര്‍ധിപ്പിക്കുകയേയുള്ളൂ.


നിലവിലെ റീ ഇന്‍ഫോഴ്‌സ്ഡ് സിമന്‍റ് കോണ്‍ക്രീറ്റ് (ആര്‍സിസി) ഗര്‍ഡറുകളില്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്നാണ് കരാറുകാരുടെ വാദം. എന്നാല്‍ ഇവ മാറ്റി പ്രീ സ്‌ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കണം. അല്ലെങ്കില്‍ മേൽപ്പാലത്തിന്‍റെ ആയുസ് എത്രയെന്ന് പറയാനാവില്ല. ആര്‍സിസി ഗര്‍ഡറുകളില്‍ മാത്രം അറ്റകുറ്റപ്പണി മതിയെന്ന് കരാര്‍ കമ്പനി വാദിക്കുന്നത് അവരുടെ ബാധ്യത കുറയ്ക്കാനാണ്. പൊതുജന സുരക്ഷയെന്ന വസ്തുത പരിഗണിക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് ഈ വാദം അംഗീകരിച്ചത്.

എന്നാല്‍ ഇതു തെറ്റാണെന്ന് സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ പറയുന്നു. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷനും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇവ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.