വിജിലന്‍സിന്‍റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
Tuesday, December 1, 2020 1:45 AM IST
തിരുവനന്തപുരം: കെഎസ്എഫ്ഇ യിലെ വിജിലന്‍സ് റെയ്ഡ് വിവാദമായതിന് പിന്നാലെ റെയ്ഡിന് വഴി തുറന്ന വിജിലന്‍സിന്‍റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ മിന്നല്‍ പരിശോധനയിലേക്കു കടന്നത്.

കൂടുതല്‍ ക്രമക്കേടു നടന്നെന്നു ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തതും. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ചിട്ടികള്‍ എടുക്കുന്നു എന്നതടക്കമുള്ള ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. വലിയ തുക കൊടുത്തു ചേരേണ്ട വലിയ ചിട്ടികളില്‍ ആവശ്യത്തിന് ആളെ കിട്ടാതെ വരുമ്പോള്‍ കള്ളപ്പേരിലും ബിനാമി പേരിലും ആളുകളെ ചേര്‍ക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വന്‍തുക മാസം നല്‍കേണ്ട ചിട്ടികള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതുവഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്. ഒരു ചിട്ടിയില്‍ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണം എന്നാണ് ചട്ടമെങ്കിലും പല മാനേജര്‍മാരും ഈ തുക എവിടെയും അടയ്ക്കാതെ കൈവശം വയ്ക്കുകയോ വകമാറ്റി ചെലവഴിക്കുകയോ ചെയ്യുന്നു, ചിറ്റാളന്‍ ചെക്ക് നല്‍കിയാല്‍ ആ ചെക്ക് മാറി തുക അക്കൗണ്ടില്‍ വന്നാല്‍ മാത്രമേ അയാളെ ചിട്ടിയില്‍ ചേര്‍ക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ചെക്ക് കിട്ടിയാലുടന്‍ ചിറ്റാളനെ ചിട്ടിയില്‍ ചേര്‍ക്കുന്ന ഏര്‍പ്പാടാണ് കെഎസ്എഫ്ഇ യില്‍ ഉള്ളത്.


കെഎസ്എഫ്ഇയുടെ പുതുതലമുറ ചിട്ടിയായ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ നാലു ഡിവിഷനുകളിലായി നടക്കുന്ന നറുക്കില്‍ പല ബ്രാഞ്ചു മാനേജര്‍മാരും ബിനാമി പേരില്‍ 50 മുതല്‍ 100 വരെ നറുക്കുകള്‍ കൈവശം വയ്ക്കുന്നതായും ഇത്തരക്കാര്‍ കുറച്ച് മാസങ്ങള്‍ക്കുശേഷം ലഭിച്ച ചിട്ടി മാത്രം അടക്കുകയും ബാക്കി ചിട്ടികള്‍ പണമടക്കാതെ വീഴ്ച വരുത്തുകയും ചെയ്യുന്നു തുടങ്ങിയ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.