തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.

ത്രിതലപഞ്ചായത്ത് വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ അധികാരപ്പെടുത്തിയത് കളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്ലോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 17നും ജില്ലാപഞ്ചായത്തിലേത് 21നും നടത്തും.

16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്‍റ് ഡയറക്ടറും 21 ന് കോഴിക്കോട് കണ്ണൂർ കോഴിക്കോട് കോർപറേഷനുകളിലെ നറുക്കെടുപ്പും, 18ന് തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പ് കൊച്ചിയിലും 17ന് കൊല്ലം , തിരുവനന്തപുരം കോർപറേഷനുകളിലെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് അർബൻ ഡയറക്ടറും നടത്തും. നറുക്കെടുപ്പു തീയതിയും സ്ഥലവും നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും.

പോളിംഗ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി.


പൊതു തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിന്‍റെ സമയക്രമം പിന്നീട് അറിയിക്കും. വരണാധികാരികളെയും ഉപ വരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

വിജ്ഞാപനം കമ്മീഷന്‍റെ വെബ് സൈറ്റിൽ ലഭ്യമാണ്. ഇവർക്കുള്ള പരിശീലനം ഒക്ടോബർ ഏഴു മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് 26ന് ഓണ്‍ലൈനായി പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് 25നും ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്ക് 29, 30 തീയതികളിലും കമ്മീഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും.

ഒക്ടോബർ മൂന്നു മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു

തദ്ദേശ തെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിനായി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു. ഇതു സംബന്ധിച്ച് ഉത്തരവിറക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.

മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളും ഹരിതചട്ടം പാലിച്ചുവേണം നടത്താനെന്ന് കമ്മീഷണർ നിർദേശിച്ചു.

അതിനുവേണ്ടി കുടുംബശ്രീ, ഹരിതകർമ്മസേന, ക്ലീൻകേരള കന്പനിതുടങ്ങിയവയുടെ സേവനം വിനിയോഗിക്കണം.