ചാലക്കുടി: ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതിവിതരണം തടസപ്പെടുന്നത് പതിവായി.

ഇടയ്ക്കിടെ ഒരുമണിക്കൂറോളം സമയം വൈദ്യുതി തടസപ്പെടുന്ന സംഭവം ആവർത്തിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകളേയും വ്യാപാരികളേയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ചാലക്കുടി 220 കെവി സബ്സ്റ്റേഷനിലെ തകരാറാണ് കാരണമെന്നാണ് സെക്ഷൻ ഓഫീസിൽനിന്നു അറിയുന്നത് . പലതവണ ജീവനക്കാരും തൊഴിലാളി സംഘടനകളും പരാതിപ്പെട്ടിട്ടും ഈ വിഷയത്തിൽ ഒരു പരിഹാരവുമുണ്ടാകുന്നില്ല.

സബ്റ്റേഷൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുപോലും യാതൊരു പരിഹാരം ഉണ്ടാകുന്നില്ലെന്ന് തൊഴിലാളി സംഘടനകളും ആരോപിക്കുന്നു. ഇതുമൂലം വിതരണവിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അധിക ജോലിഭാരവും അവരുടെ സുരക്ഷയെയും കാര്യമായി ബാധിക്കുന്നു. ഇതുമാത്രമല്ല അടിക്കടി വൈദ്യുതിവിതരണം തടസപ്പെടുന്നതുമൂലം കെഎസ്ഇബിക്കുംവലിയ സാമ്പത്തികനഷ്ടമാണ്്.

ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയരുന്നു. 75 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചാലക്കുടിയിലേയും പരിസരപ്രദേശങ്ങളിലും വൈദ്യുതി തടസം പരമാവധി ഒഴിവാക്കാൻവേണ്ടി 2021ൽ ഉദ്ഘാടന ചെയ്ത 220 കെവി സബ്സ്റ്റേഷന്‍റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ്.