കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത അന്യസംസ്ഥാന തൊഴിലാളി സ്ത്രീ പ്രസവിച്ച കുഞ്ഞ് മരിച്ചു. വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നെറ്റിത്തൊഴുവിലെ ഏലത്തോട്ടത്തില്‍ 20 ദിവസം മുമ്പ് ജോലിക്കായി എത്തിയ ജാർഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. ഒരു യുവാവിനൊപ്പമാണ് പെണ്‍കുട്ടി തോട്ടത്തിലെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. എന്നാല്‍, പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നതും പ്രസവിച്ചതും മറ്റാരും അറിഞ്ഞില്ല. വൈകുന്നേരത്തോടെ കുഞ്ഞിനു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോഴാണ് കുഞ്ഞ് ജനിച്ചവിവരം മറ്റുള്ളവര്‍ അറിഞ്ഞത്.


തുടര്‍ന്നു പുറ്റടിയിലെ ഗവ. ആശുപത്രിയിലും കട്ടപ്പനയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. മാസം തികയാതെ പ്രസവിച്ചതു മൂലമുള്ള പ്രശ്നങ്ങളാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വണ്ടന്‍മേട് പോലീസ് പോക്സോ കേസ് എടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍വച്ച് വിവാഹം നടന്നതായി വിവരം ലഭിച്ചതിനാല്‍ കേസ് അവിടേക്കു കൈമാറാനാണ് തീരുമാനം.