കൊച്ചി: സംസ്ഥാനത്തെ ജുഡീഷല്‍ ജില്ലകളില്‍ ലഹരിക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശത്തില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തേടി.

ഹൈക്കോടതി ഭരണവിഭാഗം സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി രജിസ്ട്രി കത്തയച്ചിരുന്നു. എന്നാല്‍, വ്യക്തമായ മറുപടിയുണ്ടാകുകയോ ധനസഹായത്തിനു കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത അറിയിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചത്.


കേരളത്തില്‍ നിലവില്‍ കോഴിക്കോട് വടകരയിലും ഇടുക്കി പുറപ്പുഴയിലുമാണ് നാര്‍കോട്ടിക്‌സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന പ്രത്യേക കോടതികളുള്ളത്. 68 സെഷന്‍സ് കോടതികളില്‍ ലഹരിക്കേസുകളുടെ വിചാരണ നടക്കുന്നുണ്ടെങ്കിലും മറ്റു കേസുകളും കേള്‍ക്കേണ്ടതിനാല്‍ മന്ദഗതിയിലാണെന്ന് കോടതി വിലയിരുത്തി.

സംസ്ഥാനത്തെ കോടതികളില്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ 7202 ലഹരിക്കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ഏറ്റവുമധികം എറണാകുളം (1295), തിരുവനന്തപുരം (960), പാലക്കാട് (902) ജില്ലകളിലാണുള്ളത്. ഇതു കണക്കിലെടുത്താണ് കൂടുതല്‍ പ്രത്യേക കോടതികള്‍ക്കു ശിപാര്‍ശയുണ്ടായത്.