കോതമംഗലം: അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പ്രസംഗിച്ചതു കപടഭക്തനെപ്പോലെയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പിണറായി വിജയനു യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞാണ് അദ്ദേഹം സംസാരിച്ചത്.

ശബരിമലയില്‍ ആചാരലംഘനത്തിനു കൂട്ടുനിന്ന് പോലീസിനെ ഉപയോഗിച്ചു നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിച്ചാണ് മുഖ്യമന്ത്രി അയ്യപ്പസംഗമത്തില്‍ പ്രസംഗിച്ചതെന്നും കോതമംഗലം വാരപ്പെട്ടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രതിപക്ഷനേതാവ് പറഞ്ഞു.


അയ്യപ്പസംഗമത്തിന്‍റെ ബോര്‍ഡുകളില്‍ അയ്യപ്പനില്ല, പിണറായി വിജയനും വാസവനും മാത്രമേയുള്ളൂ. അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡാണു നടത്തുന്നതെന്നു പറഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനു നല്‍കിയിരിക്കുന്നത് ഫുഡ് കമ്മിറ്റിയുടെ ചുമതലയാണ്. ഭക്തരെ പരിഹസിക്കാന്‍ നടത്തുന്ന ഈ കാപട്യം ജനം തിരിച്ചറിയുമെന്നും സതീശന്‍ പറഞ്ഞു.