കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും യംഗ് ഇന്ത്യന്‍സും തിരുവാര്‍പ്പ് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വേമ്പനാട് കായല്‍ മീനച്ചില്‍ നദീമുഖ പുനരുദ്ധാരണ പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.

ഭാവി തലമുറയ്ക്കായി സുരക്ഷിതവും ആരോഗ്യകരവുമായ ഒരു നാളെയെ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധയുടെ ഭാഗമായാണ് വി-ഗാര്‍ഡ് വേമ്പനാട് കായലിലേക്കുള്ള ജലപാതയെ ശുചീകരിക്കുന്നത്.

20 മുതല്‍ 30 ദിവസത്തോളം നീളുന്ന പരിപാടിയിലൂടെ, നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കുളവാഴ അടക്കമുള്ള അധിനിവേശ ജലസസ്യങ്ങള്‍, പുതുതായി രൂപംകൊണ്ട ചെളിത്തിട്ടകള്‍ എന്നിവ നീക്കം ചെയ്യും.


നൂതന ഉപകരണങ്ങളുടെയും പരിശീലനം ലഭിച്ച തൊഴിലാളികളുടെയും സഹായത്തോടെയാവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പ്രദേശവാസികള്‍ക്കു മെഡിക്കല്‍ ക്യാന്പുകളും മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് എ. ശ്രീകുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍റണി സെബാസ്റ്റ്യന്‍, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എസ്. അനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.