തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് 1500 രൂപ സ്‌കോളർഷിപ്പും പ്രശസ്തിപത്രവും നൽകും.

യുപി വിഭാഗത്തിൽ 6, 7 ക്ലാസുകളിലെയും ഹൈസ്‌കൂൾ വിഭാഗത്തിൽ: 8, 9 ക്ലാസുകളിലെയും ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർഥികൾക്കുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നൽകുക.

ഗ്രാമപഞ്ചായത്തുകളിൽ 50 വിദ്യാർഥികൾക്കും മുൻസിപ്പാലിറ്റികളിൽ 75 വിദ്യാർഥികൾക്കും കോർപറേഷനുകളിൽ 100 വിദ്യാർഥികൾക്കുമാണ് അർഹത. ഓരോ വിദ്യാലയത്തിൽനിന്നും ചുരുങ്ങിയത് രണ്ടു കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകും.


ഓരോ തദ്ദേശ സ്ഥാപനത്തിൽ നിന്നും നൽകുന്ന ആകെ സ്‌കോളർഷിപ്പിൽ 40% യുപി വിഭാഗത്തിനും 30% ഹൈസ്‌കൂളിനും 30% ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിനുമായി മാറ്റിവയ്ക്കും.

‘പാഴ് വസ്തു പരിപാലനം ഹരിത സാങ്കേതിക വിദ്യയിലൂടെ’ എന്ന മേഖലയിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി 5 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ആശയങ്ങൾ ഉൾക്കൊണ്ടാണ് സ്‌കോളർഷിപ്പ് വിഭാവന ചെയ്തിരിക്കുന്നത്.

ഇതിനുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നോ 2025-26 സാമ്പത്തികവർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടോ വിനിയോഗിക്കാം. നവംബർ 14ന് വിദ്യാലയത്തിൽ ചേരുന്ന കുട്ടികളുടെ ഹരിതസഭയിൽ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളുടെ ലിസ്റ്റ് പ്രഖ്യാപിക്കും.