കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ എം.സി. കമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര പള്ളിക്കാല്‍ റോഡിലെ കുണ്ടുവളപ്പില്‍ ന്യൂമാന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പരാതിയിലാണ് കേസെടുത്തത്. 2017 മെയ് 19നാണ് കുഞ്ഞഹമ്മദ് ഹാജി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ഗോള്‍ഡില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. പ്രതിമാസം 10 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. എന്നാല്‍ ലാഭവിഹിതം കിട്ടിയില്ല.

നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇതും നല്‍കിയില്ലെന്നും കുഞ്ഞഹമ്മദ് ഹാജിയുടെ പരാതിയില്‍ പറയുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് പ്രതികള്‍ക്കെതിരെ 210 കേസുകളുണ്ട്. 700 ഓളം പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പോലീസിന് പുറമെ ക്രൈംബ്രാഞ്ചും ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നു.