പഴയങ്ങാടി: മാടായിപ്പാറയിലെ കാക്കപ്പൂവിന്‍റെ മുകളിൽ ഇരുചക്ര വാഹനം കയറ്റി റീൽസ് പകർത്തൽ പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും വൻ പ്രതിഷേധത്തിനിടയാക്കി. മാടായിപ്പാറയിലെ ഐടിഐക്ക് സമീപം നിറയെ കാക്കപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന സ്ഥലത്താണ് ബൈക്ക് കയറ്റി മൂന്ന് കൗമാരക്കാർ റീൽസ് എടുത്തത്. പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെ വിലക്കിയിട്ടും ബൈക്കിലെത്തിയ ന്യൂജെൻ സംഘം പിന്തിരിഞ്ഞില്ല. ബൈക്ക് അവിടെനിന്ന് മാറ്റാൻ പോലും തയാറായില്ല. ഒടുവിൽ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ബൈക്ക് എടുത്തുമാറ്റുകയായിരുന്നു.

ഇരുചക്ര വാഹനത്തിന്‍റെ മുൻവശം നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത നിലയിലായിരുന്നു. വാരം സ്വദേശികളായ യുവാക്കളാണ് റീൽസെടുക്കാനായി അവധി ദിനമായ ഇന്നലെ മാടായിപാറയിലെത്തിയത്. ഇത്തരത്തിൽ മാടായിപ്പാറയിൽ നിരവധി വാഹനങ്ങളാണ് കാക്കപ്പൂവിനു മുകളിലേക്ക് കയറ്റി ഇറക്കുന്നത്. മാടായിപ്പാറയിലെ കാക്കപ്പൂവ് കാണാൻ ദൂരദേശത്തു നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. ഇതിനിടയിലാണ് ചിലരുടെ നശിപ്പിക്കൽ പരാക്രമം. ഇത്തരക്കാർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രകൃതിസ്നേഹികളുടെയും പ്രദേശവാസികളുടെയും ആവശ്യം.