ഇരിട്ടി: ഗണപതി വിഗ്രഹങ്ങളുടെ നിമജ്ജനവുമായി ബന്ധപ്പെട്ട് മടിക്കേരി ജില്ലാ ഭരണകൂടം വീരാജ്‌പേട്ട ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറിന് ഉച്ചയ്ക്ക് രണ്ടു മുതൽ ഏഴിന് രാവിലെ 10 വരെയാണ് നിയന്ത്രണം.

കുടക് ജില്ലാ പോലീസ് സൂപ്രണ്ട്, കുടക് ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ജില്ലാ മജിസ്ട്രേട്ട് വെങ്കട്ട് രാജ തുടങ്ങിയവർക്കാണ് ചുമതല. പെരുമ്പാടിയിൽ നിന്ന് വീരാജ്പേട്ട നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കീർത്തി റസ്റ്റോറന്‍റിൽ നിന്ന് റോഡിന്‍റെ ഇടതുവശത്ത് മാത്രമേ പാർക്ക് ചെയ്യാവൂ. കേരളത്തിൽ നിന്ന് മാക്കുട്ടം വഴി ഗോണിക്കുപ്പ, സിദ്ധാപ്പൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി ചെക്ക് പോസ്റ്റ്, ബാലുഗോഡ്, ബിട്ടംഗള ജംഗ്ഷൻ, കൈക്കേരി ജംഗ്ഷൻ, ഗദ്ദേ കൊഗാനി റോഡ് ജംഗ്ഷൻ വഴി പാലിബെട്ട, സിദ്ധാപൂർ വഴി തിരിച്ചുവിടും.

സിദ്ധാപൂരിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ കൈക്കേരി, ബിട്ടംഗള, ബാലുഗോഡ്, പെരുമ്പാടി വഴി കടന്നുപോകാണം. മടിക്കേരിയിൽനിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ സിദ്ധാപൂർ, പാലിബെട്ട, കൈക്കേരി, ബിട്ടംഗള, ബാലുഗോഡ്, പെരുമ്പാടി, മാക്കുട്ടം വഴിപോകും. മടിക്കേരിയിൽ നിന്ന് മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സിദ്ധാപൂർ വഴി ഗോണിക്കുപ്പ, മൈസൂരു, ബംഗളൂരു എന്നിവ വഴിയാണ് പോകേണ്ടത്.

ഘോഷയാത്ര കാണാൻ സിദ്ധാപ്പൂരിൽ നിന്ന് വീരാജ്‌പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ മഗ്ഗുള ജംഗ്ഷൻ (ഡെന്‍റൽ കോളജ് ജംഗ്ഷൻ), രവിരാജ് ഗ്യാസ് ഏജൻസി ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ഐമംഗല ഭാഗത്തേക്ക് പോകുന്ന റോഡിന്‍റെ ഇടതുവശത്ത് പാർക്ക് ചെയ്യണം. ഗോണിക്കുപ്പയിൽ നിന്ന് ഘോഷയാത്ര കാണാൻ പഞ്ചരുപേട്ടയിലെ സർവോദയ കോളജിന് സമീപം നിന്ന് കാവേരി കോളജിലേക്ക് വരുന്ന വാഹനങ്ങൾ ഇടതുവശത്ത് മാത്രമേ പാർക്ക് ചെയ്യാവൂ.

ബെറ്റോളി, ഗുണ്ടിഗെരെ, ചിറ്റാഡെ എന്നിവിടങ്ങളിൽ നിന്ന് മഹിളാസമാജ് വഴി ഘോഷയാത്ര കാണാൻ വരുന്ന വാഹനങ്ങൾ മഹിളാ സമാജ് റോഡിന്‍റെ ഇടതുവശത്ത് പാർക്ക് ചെയ്യണം. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മടിക്കേരിയിലേക്ക് പോകുന്ന വാഹനങ്ങൾ ഗോണിക്കുപ്പ, സിദ്ധാപൂർ വഴി മടിക്കേരിയിലേക്ക് പോകും.

നിയന്ത്രണം ഏർപ്പെടുത്തിയ ദിവസങ്ങളിൽ തെലുഗര സ്ട്രീറ്റ്, ദൊദ്ദട്ടി സർക്കിൾ, അപ്പയ്യ സ്വാമി റോഡ്, ദഖ്ഖാനി മഹല്ല റോഡ്, അരസു നഗർ റോഡ്, എഫ്എംസി റോഡ്, ക്ലോക്ക് ടവർ, മലബാർ റോഡ്, ഗൗരിക്കർ റോഡ്, മീനുപേട്ട റോഡ് എന്നിവിടങ്ങളിൽ വിരാജ്‌പേട്ട താലൂക്ക് തഹസിൽദാർ ഓഫീസ് വരെയും ദൊദ്ദട്ടി സർക്കിൾ മുതൽ പഞ്ചരുപേട്ട സർവോദയ കോളജ് വരേയും മഗ്ഗുള ജംഗ്ഷനിൽ നിന്ന് ദഖ്ഖാനി മൊഹല്ല ജംഗ്ഷൻ വരെയും വാഹനങ്ങളുടെ എല്ലാ ഗതാഗതവും പാർക്കിംഗും നിരോധിച്ചു. ഗതാഗത നിയമങ്ങളിൽ എന്തെങ്കിലും വ്യത്യാസമോ ഭേദഗതിയോ ആവശ്യമെങ്കിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ പോലീസ് ഉദ്യോഗസ്ഥർക്ക് അനുവാദം നല്കിയതായും ജില്ലാ മജിസ്‌ട്രേട്ട് വെങ്കട്ട് രാജ പറഞ്ഞു.