കൊട്ടിയൂർ: കൊട്ടിയൂർ ബോയ്സ് ടൗൺ പാൽചുരം ചുരം പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ചെകുത്താൻ തോടിനു സമീപം നേരത്തെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് തൊട്ടടുത്താണ് വീണ്ടും മണ്ണിടിഞ്ഞത്.

മണ്ണും വലിയ പാറയും റോഡിലേക്ക് വീണു. ഇന്നലെ രാത്രി എട്ടോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിന്‍റെ ഒരു വശത്തേക്ക് മണ്ണ് വീണെങ്കിലും ഗതാഗതം പൂർണമായി തടസപ്പെട്ടില്ല. രാത്രിയോടെ തന്നെ മണ്ണും പാറയും നീക്കി ഗതാഗതം പൂർണ സ്ഥിതിയിലാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും പാറക്കൂട്ടങ്ങളും മണ്ണും ചുരത്തിൽ ഇടിയാൻ സാധ്യതയുള്ളതിനാൽ രാത്രികാല യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.