കൊച്ചി: 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതനായ പോലീസ് ഓഫീസര്‍ക്ക് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7(എ) പ്രകാരമാണ് ജാമ്യം അനുവദിച്ചത്.

ഒരു കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കുന്നതിന് പകരമായി പോലീസ് ഉദ്യോഗസ്ഥന്‍ രണ്ടു തവണ മൊബൈല്‍ ഫോണ്‍ വഴി പരാതിക്കാരനില്‍ നിന്ന് 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്.

പരാതിക്കാരന്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിൽ വിവരം അറിയിച്ചു. തുടർന്ന് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തെന്ന് വ്യക്തമായതിനാല്‍ പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ നിരീക്ഷിച്ചു. ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നയാളാണെന്നും കഴിഞ്ഞ രണ്ടു മുതല്‍ കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.