പാലപ്പിള്ളി : ചിമ്മിനി ഡാമിന്‍റെ പ്രധാന ഷട്ടറുകള്‍ തുറന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണു ചിമ്മിനി ഡാമിന്‍റെ പ്രധാന ഷട്ടറുകള്‍ തുറന്നത്.

നാലു ഷട്ടറുകള്‍ അഞ്ചു സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ 14.08 ഘനമീറ്റര്‍ വെള്ള മാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഇതോടൊപ്പം സ്ലൂയിസ് വാല്‍വ് വഴിയും വെള്ളം പുറത്തേയ് ക്ക് ഒഴുക്കുന്നുണ്ട്. കനത്തമഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ചതിനാല്‍ ഒന്നിച്ച് വെള്ളം തുറന്നുവിടുന്ന സാ ഹചര്യം ഒഴിവാക്കാനാണു പ്രധാന ഷട്ടറുകള്‍ തുറക്കാന്‍ തീ രുമാനിച്ചത്.

ചിമ്മിനി ഡാമിന്‍റെ പ്രധാന ജലവിതരണ മാര്‍ഗമായ കുറുമാലി പുഴയില്‍ ജലനിരപ്പ് അഞ്ച് മുതല്‍ എട്ടു സെന്‍റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

ഇന്നലെ രാവിലെ എട്ടിന് 72.95 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. ഇതുവരെ ഡാമില്‍ സംഭരിച്ചിരിക്കുന്നത് 124.75 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. ഇത് ഡാമിന്‍റെ മൊത്തം സംഭരണശേഷിയുടെ 82.325 ശതമാനമാണ്.

76.70 മീറ്ററാണ് ചിമ്മിനിയുടെ പരമാവധി ജലനിരപ്പ്. പരമാവധി സംഭരണശേഷി 151.55 ദശലക്ഷം ഘനമീറ്ററാണ്.