പേരാവൂർ: ഫിറ്റ്നസിനും ഫാഷനും ഒരു പോലെ മുൻഗണന നൽകുന്ന മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം പേരാവൂർ സ്വദേശിനി സുവർണ ബെന്നിക്ക്. ചുങ്കത്ത് ജ്വല്ലറിയും അറോറ ഫിലിം കമ്പനിയും ചേർന്ന് കൊച്ചിയിൽ നടത്തിയ മത്സരത്തിൽ ജേതാവായ സുവർണ ബെന്നിയെ വിധികർത്താവായി എത്തിയ ചലച്ചിത്രതാരം കൈലാഷാണ് വിജയ കിരീടം ചൂടിച്ചു.

ഇൻട്രൊഡക്ഷൻ റൗണ്ട്, ഫിറ്റ്നസ് റൗണ്ട്, ഫാഷൻ റൗണ്ട്, ക്യു ആൻഡ് എറൗണ്ട് എന്നിങ്ങനെ നാലു റൗണ്ടുകളുൾപ്പടെ ഒരു വർഷം നീണ്ടുനിന്ന നടപടിക്രമങ്ങളിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. കൈലാഷിനെ കൂടാതെ സംവിധായകൻ കെ.ജി. ജോർജിന്‍റെ മകളും ഫാഷൻ സ്റ്റൈലിസ്റ്റുമായ താര കെ. ജോർജ്, ഛായാഗ്രാഹകൻ എസ്.കെ. സെൽവകുമാർ എന്നിവരും ഗ്രാൻഡ് ഫിനാലെയിലെ ജഡ്ജിമാരായിരുന്നു.

മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുവർണ ബെന്നി അവതാരക, അഭിനേത്രി, ഗായിക, നർത്തകി എന്ന നിലകളിൽ ടെലിവിഷൻ ഇൻഡസ്ട്രിയിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. കണ്ണൂർ പേരാവൂർ കല്ലടി സ്വദേശി എലഞ്ഞേരി ബെന്നി വർഗീസ്- ഷൈനി ദമ്പതികളുടെ മകളാണ്. അപർണ, അനുപർണ, മയൂർണ എന്നിവർ സഹോദരങ്ങളാണ്.