കുമരകം: ബോട്ട് ജെട്ടിക്കു സമീപപ്രദേശങ്ങള്‍ മദ്യപസംഘങ്ങളുടെ താവളമായി മാറി. ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ യുവാക്കള്‍ ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ട് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ധാരാളം വിനോദസഞ്ചാരികള്‍ വരുന്ന കുമരകത്ത് ഇത്തരം മദ്യപസംഘങ്ങളുടെ സ്വൈര്യവിഹാരം ഭീഷണിയായി മാറിയിരിക്കുകയാണ്.

റിസോര്‍ട്ടില്‍ സൂര്യാസ്തമയം ആസ്വദിച്ചിരിക്കുന്ന അതിഥികളുടെ ഇടയിലേക്ക് ഇന്നലെ മദ്യപസംഘങ്ങള്‍ കടന്നുകയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം റിസോര്‍ട്ടിനുള്ളില്‍ അതിക്രമിച്ചു കയറി മര്‍ദിക്കുകയായിരുന്നു. ജീവനക്കാരന്‍റെ മുഖത്തും തലയ്ക്കുമാണ് ഗുരുതരമായി പരുക്കേറ്റത്.

സാമൂഹ്യവിരുദ്ധ ശല്യം ടൂറിസം മേഖലയ്ക്ക് വന്‍ ഭീഷണിയായി മാറിയെന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ പറഞ്ഞു. കേരളത്തിലെ മറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ അപേക്ഷിച്ച് കുമരകത്തേക്കുള്ള അതിഥികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങൾ തടയാന്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.