തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നു വീണതിനെത്തുടർന്ന് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്‍റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എൻഎസ്എസ് പണിതു നൽകുന്ന വീടിന്‍റെ നിർമാണം ആരംഭിച്ചു. ബിന്ദുവിന്‍റെ മരണത്തെത്തുടർന്ന് നിർധന കുടുംബത്തിന് വാസയോഗ്യമായ വീട് നിർമിച്ചുനൽകുമെന്ന് മന്ത്രി ആർ. ബിന്ദു മരണപ്പെട്ട ബിന്ദുവിന്‍റെ വീട് സന്ദർശിച്ചപ്പോൾ വാഗ്ദാനം നൽകിയിരുന്നു.

12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നവീകരിക്കുന്നത്. വീടിന്‍റെ ആസ്ബറ്റോസ് ഷീറ്റ് മേൽക്കൂരയുള്ള അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റി കുളിമുറിയും ശൗചാലയവും ഉൾപ്പെടുന്ന ഒരു മുറിയും അടുക്കളയും വർക്ക് ഏരിയയും തീർത്ത് നിലവിലുള്ള വീടിനോടു കൂട്ടിച്ചേർത്ത് കോൺക്രീറ്റ് ചെയ്യും. മോശമായ കട്ടിളകളും, വാതിലുകളും, ജനലുകളുമെല്ലാം ഇളക്കിമാറ്റി പുതിയവ യഥാസ്ഥാനത്ത് ഉറപ്പിച്ചുകഴിഞ്ഞു.

വീടിന്‍റെ സൺഷെയ്ഡ് ഭാഗം പുതുക്കി. കാലാവസ്ഥ അനുകൂലമായാൽ ഒരു മാസത്തിനകം വീടിന്‍റെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമൻ പറഞ്ഞു.