കണ്ണൂര്‍: ഐ ലീഗിലെ സ്‌പോര്‍ട്ടിംഗ് ബംഗളൂരു എഫ്‌സിയില്‍ നിന്ന് രണ്ട് താരങ്ങളെ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ടീമിലെത്തിച്ചു. മധ്യനിരതാരം ഒ.എം. ആസിഫ്, പ്രതിരോധ താരം എസ്. മനോജ് എന്നിവരെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് സ്വന്തമാക്കിയത്. ആസിഫ് സെന്‍ട്രല്‍ മിഡ്ഫില്‍ഡറായും അറ്റാക്കിംഗ് മിഡ്ഫിള്‍ഡറായും കളിക്കുന്ന താരമാണ്. 2023-24 സീസണില്‍ സ്‌പോര്‍ട്ടിംഗ് ബംഗളൂരു ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ചാമ്പ്യന്മാരായപ്പോള്‍ മധ്യനിരയില്‍ ആസിഫ് ഉണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിന് വേണ്ടി കേരള പ്രീമിയര്‍ ലീഗില്‍ കളിച്ച താരം 2019-20 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കു വഹിച്ചു. കേരളത്തിന് വേണ്ടി 2022 -23 സീസണില്‍ സന്തോഷ് ട്രോഫിയും അണ്ടര്‍- 17 വിഭാഗത്തില്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും നേടി. എഫ്സി കേരള, പ്രോഡ്ജി എഫ്എ എന്നിവയ്ക്കു വേണ്ടി ജൂണിയര്‍ ഐ ലീഗും താരം കളിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയാണ് ആസിഫ്.

ഇടത് വിംഗ്ബാക്കാണ് മനോജ്. കര്‍ണാടക സ്വദേശിയായ മനോജ് 2014 -15 സീസണില്‍ ബംഗളൂരു എഫ്‌സിയുടെ അണ്ടര്‍-19 വിഭാഗത്തില്‍ മത്സരം ആരംഭിച്ച താരം ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ഫത്തേ ഹൈദരാബാദ്, ഓസോണ്‍ എഫ്‌സി, അറ എഫ്‌സി, ബംഗളൂരു യുണൈറ്റഡ് എഫ്‌സി എന്നിവയ്ക്കു വേണ്ടി കളിച്ചു. കോല്‍ക്കത്തന ലീഗില്‍ പീര്‍ലെസ് ക്ലബിനുവേണ്ടിയും ബൂട്ടുകെട്ടി. 2023 ലാണ് സ്‌പോര്‍ട്ടിംഗ് ക്ലബിലെത്തുന്നത്. പിന്നീട് സ്‌പോര്‍ട്ടിംഗിന് വേണ്ടി ഐ ലീഗ് മൂന്നാം ഡിവിഷന്‍, ഐ ലീഗ് രണ്ടാം ഡിവിഷന്‍, ഐ ലീഗ് എന്നീ മത്സരങ്ങളും കളിച്ചു. ടീം ക്യാപ്റ്റനുമായിരുന്നു. 2022-23 സീസണില്‍ സൗദിയിലെ റിയാദില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ചാമ്പ്യന്‍മാരായ കര്‍ണാടക ടീമിന്‍റെ ക്യാപ്റ്റനുമായിരുന്നു.