ADVERTISEMENT

Close
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

07-07-2026

ശത്രുസംഹാരത്തിന്‍റെ പോക്സോ കഥകൾ

Editorial

06-07-2026

പിൻവാതിലുള്ള പിഎസ്‌സി വേണ്ട

Editorial

04-07-2026

വിഴിഞ്ഞത്തെ വിവാദക്കടൽ കടയുമ്പോൾ

Editorial

03-07-2026

കോടതിവിധിക്ക് ഒന്നര മാസം, അക്രമിനായകളെ കൊല്ലണം

Editorial

02-07-2026

നിറമേതായാലും കീറണം ഗുണ്ടകളുടെ കൊടിരക്ഷ

Editorial

01-07-2026

കൈയാങ്കളിക്കാർക്കെന്താ, പോയത് തിരുവനന്തപുരത്തിന്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Palakkad

വടക്കഞ്ചേരി ടൗണിൽ തെരുവ്നായകൾ പെരുകി

വടക്കഞ്ചേരി: പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് വടക്കഞ്ചേരി ടൗണിലും ബോർഡ് സ്ഥാപിക്കേണ്ട സ്ഥിതിയാണിപ്പോൾ. തെരുവുനായ്ക്കൾ അത്രയേറെ ടൗണിൽ പെരുകിയിരിക്കുകയാണ്. സ്കൂളുകൾക്കു മുന്നിലെല്ലാം നായപ്പടയാണ്.

സമീപ പ്രദേശങ്ങളിൽ നിന്നും നായ്ക്കളുടെ അനധികൃത കുടിയേറ്റവും ടൗണിലേക്ക് ഉണ്ടെന്നാണ് ടൗൺ നിവാസിയായ പി.കെ. ഗുരു പറയുന്നത്.

ഓരോ നായ്ക്കൂട്ടങ്ങൾക്കും ടൗണിൽ പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് മറ്റു നായ്ക്കൾ കടന്നുവന്നാൽ പിന്നെ നായ്ക്കലിയാകും അരങ്ങേറുക. ഇതിനിടയിൽ കുട്ടികളോ മറ്റു യാത്രക്കാരോ പെട്ടാൽ അപകടമുണ്ടാകും. രാത്രിയായാൽ വാഹനങ്ങൾക്ക് നേരെയും നായ്ക്കൾ കുരച്ച് പാഞ്ഞെത്തും.

വാഹനം നിർത്തിയാൽ കൂട്ടത്തോടെ ഓടിയെത്തി ആക്രമണസ്വഭാവം കാണിക്കും.
ബസ് സ്റ്റാൻഡിലും കിഴക്കഞ്ചേരി റോഡിലും ഗ്രാമം റോഡിലും റോയൽ ജംഗ്ഷനിലും സ്റ്റാൻഡിനടുത്തെ മെയിൻ റോഡിലും നായ്ക്കൂട്ടങ്ങളുണ്ട്. നായ്ക്കളെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

Thiruvananthapuram

ജീർണിച്ച കെട്ടിടത്തിൽ ജനറൽ ആശുപത്രി എക്‌സ് റേ വിഭാഗം

അടൂർ: ജനറൽ ആശുപത്രിയിലെ എക്‌സ് റേ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ പഴക്കം 56 വർഷം. രോഗികളും ജീവനക്കാരും ദിവസേന ഈ കെട്ടിടം ഉപയോഗിക്കേണ്ടിവരുന്നത് സുരക്ഷാ ആശങ്ക ഉയർത്തുകയാണ്.

എക്‌സ്-റേ ബ്ലോക്ക് എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് എക്‌സ്-റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. മുകളിലെ നിലയിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രറിയുമുണ്ട്.1969 ജനുവരി 31ന് അന്നത്തെ ആരോഗ്യ മന്ത്രി വെല്ലിംഗ്ടൺ തറക്കല്ലിട്ട കെട്ടിടം 1970 ഏപ്രിൽ 22ന് ആരോഗ്യ മന്ത്രി കെ. എം. ജോർജ് ഉദ്ഘാടനം ചെയ്തതാണ്.

ജീർണാവസ്ഥയിലുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റാൻ എക്‌സ് റേ വിഭാഗം പുതിയ ഡയഗ്നോസ്റ്റിക് സെന്‍റർ കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാൽ പുതിയ കെട്ടിടം ഇതേവരെ പ്രവർത്തനസജ്ജമായിട്ടില്ല.

മാർച്ച് ആറിനു പുതിയ ഡയഗ്നോസ്റ്റിക് സെന്‍റർ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്‍റെ അനുമതി ലഭിച്ചിട്ടില്ല. കൂടാതെ വിവിധ വിഭാഗങ്ങൾക്കാവശ്യമായ ഫർണിച്ചറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും
ക്രമീകരിക്കാനുണ്ട്. ഇതെല്ലാം സജ്ജീകരിച്ചശേഷമേ കെട്ടിടം പ്രവർത്തനത്തിനായി തുറന്നുകൊടുക്കാനാകൂ.

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ നടപടികൾ വൈകുന്നതിൽ രോഗികൾക്കും നാട്ടുകാർക്കും ആശങ്ക ഉയരുകയാണ്. പഴയതും അപകടാവസ്ഥയിലുമായ കെട്ടിടത്തിൽ എക്‌സ് റേ വിഭാഗം തുടരുന്നതിലെ ആശങ്ക രോഗികളും ജീവനക്കാരും പങ്കുവയ്ക്കുകയാണ്.

Kollam

ആര്യങ്കാവില്‍ മരം വീണു; നാലു മണിക്കൂർ ഗതാഗതം തടസപ്പെട്ടു

ആര്യങ്കാവ്:  ആര്യങ്കാവ് മുരുകന്‍പാഞ്ചാലില്‍ ദേശീയപാതയിൽ കൂറ്റന്‍ മരം വീണതിനെത്തുടര്‍ന്ന് നാല് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. എതിര്‍ദിശയിലെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുകളിലേക്കാണ് മരം വീണത്.

വ്യാപകമായ നാശനഷ്ടവും സംഭച്ചിട്ടുണ്ട്. മരം വീണ സമയത്ത് പാതയില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഒഴിവായത് വലിയ അപകടമാണ്. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിള്ളലും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

കെഎസ്ഇബി വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

പാതയില്‍ ഇനിയും അപകടാവസ്ഥയില്‍ നിരവധി മരങ്ങളും മരച്ചില്ലകളുമുണ്ടെന്നും ഇവയെല്ലാം അടിയന്തരമായി മുറിച്ച് നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

Pathanamthitta

റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

തലയോലപ്പറമ്പ്: തലയോലപറമ്പ് റോട്ടറി ക്ലബിൻന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പ്രസിഡന്‍റ് റെജിമോൻ ആറാക്കന്‍റെ അധ്യക്ഷതയിൽ നടന്ന യോഗം റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ എം. സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് റോട്ടറി ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികളായി വി.പി. ഉണ്ണികൃഷ്ണൻ (പ്രസിഡന്‍റ്),വിനോദ് ബാബു(സെക്രട്ടറി), പ്രകാശൻചക്കാല (ട്രഷറർ) എന്നിവർ ഉൾപ്പെട്ട ഭരണസമിതി ചുമതലയേറ്റു.

യോഗത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച റെജി ആറാക്കൻ, അഡ്വ. ശ്രീകാന്ത് സോമൻ, എസ്.ദിൻരാജ് തുടങ്ങിയവരെ ആദരിച്ചു. തുടർന്ന് ചികിൽസാ ധനസഹായവും വിദ്യാർഥികൾക്ക് സൈക്കിളും വിതരണം നടത്തി. റോട്ടറി കോട്ടയം റവന്യു ജില്ല 3211 ചെസ് ടൂർണമെന്‍റിന്‍റെ ലോഗോ പ്രകാശനവും നടന്നു.


അസിസ്റ്റന്‍റ് ഗവർണർ ശിവപ്രസാദ്, അരുൺ സെബാസ്റ്റ്യൻ, ബൈജു സോമനാഥൻ, വിനോദ് ബാബു, മാനസിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

Idukki

ഭക്ഷ്യ സുരക്ഷ: 618 സ്ഥാപനങ്ങളില്‍ പരിശോധന

തൊടുപുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ ഭക്ഷ്യോത്പാദക - വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,50,500 രൂപ പിഴ ഈടാക്കി. 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഭക്ഷ്യോത്പാദക , വിതരണ മേഖലയിലെ 618 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങളിലായി പിഴ ഈടാക്കിയത്. 195 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 304 സര്‍വയലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. സാമ്പിളുകളുടെ പരിശോധനകളില്‍ 13 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ലഘുവായ ന്യൂനതകള്‍ കണ്ടെത്തിയ 149 സ്ഥാപനങ്ങള്‍ക്ക് ഇവ പരിഹരിക്കുന്നതിനായി നോട്ടീസ് നല്‍കി.


18 സ്ഥാപനങ്ങള്‍ക്ക് സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നല്‍കി. മൊബൈല്‍ ഫുഡ് ലാബില്‍ 1186 പരിശോധനകള്‍ നടത്തി. 91 പരാതികളില്‍ 90 എണ്ണം തീര്‍പ്പാക്കി. അഞ്ച് പ്രോസിക്യൂഷന്‍ കേസുകള്‍ ഫയല്‍ ചെയ്തു.

തൊടുപുഴ സര്‍ക്കിളില്‍ ലേബല്‍ വിവരങ്ങളില്ലാത്ത വെളിച്ചെണ്ണ വില്‍പ്പന നടത്തിയതിന് ഉത്പാദകരായ തൃശൂര്‍ കോനൂസ് അഗ്രോ ഓയില്‍ മില്‍ എന്ന സ്ഥാപനത്തിന് 10,000 രൂപയും ചില്ലറവില്‍പ്പന നടത്തിയ കുമാരമംഗലം കൊച്ചേരിയില്‍ ഏജന്‍സീസിന് 5000 രൂപയും ഇടുക്കി ആര്‍ഡിഒ പിഴ ചുമത്തി. ഗുണനിലാരം കുറഞ്ഞ സിന്തറ്റിക് വിനാഗര്‍ വില്‍പ്പന നടത്തിയതിന് ഉത്പാദകരായ പാലക്കാട് തേക്കുമാരി യുഎംഎസ് എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.

പീരുമേട് സര്‍ക്കിളില്‍ ഗുണനിലവാരം ഇല്ലാത്ത സിന്തറ്റിക് വിനഗര്‍ വില്‍പ്പന നടത്തിയതിന് ഉത്പാദകരായ മരോട്ടിക്കല്‍ ട്രേഡേഴ്‌സ്, കുഴിവേലിപ്പടി, ആലുവ എന്ന സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി. ഗുണനിലവാരം ഇല്ലാത്ത പപ്പടം വില്‍പ്പന നടത്തിയതിന് ഉത്പാദകരായ അനകുമാര്‍ മാനുഫാക്ചറിംഗ് മധുര എന്ന സ്ഥാപനത്തിന് 15,000 രൂപയും ചില്ലറവില്‍പ്പന നടത്തിയ കുമളി അറഫ ട്രേഡിംഗ് കമ്പനിക്ക് 10,000 രൂപയും പിഴ ചുമത്തി.

ലേബല്‍ വിവരങ്ങള്‍ ഇല്ലാതെ കേക്ക് വില്‍പ്പന നടത്തിയതിന് വണ്ടിപ്പെരിയാര്‍ ലിറ്റില്‍ ട്രേഡ്‌സ് കേക്ക് ഷോപ്പിന് 2500 രൂപയും പിഴ ചുമത്തി.

ദേവികുളം സര്‍ക്കിളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും മത്സ്യ അവശിഷ്ടം നിയമപ്രകാരം സംസ്‌കരിക്കാത്തതിനും അടിമാലി കളരിക്കല്‍ ഫിഷറീസിന് ദേവികുളം ആര്‍ഡിഒ 10,000 രൂപ പിഴ ചുമത്തി. ഉടുമ്പന്‍ചോല സര്‍ക്കിളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് പാമ്പാടുംപാറ കല്ലാര്‍ സ്വീറ്റ്‌സിന് 25,000 രൂപ പിഴ ചുമത്തി. രാജകുമാരി ക്വീന്‍സ് കാറ്ററിംഗ് സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും പരിശോധനയില്‍ കണ്ടെത്തിയ മറ്റ് വീഴ്ചകള്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.

കൃത്രിമ കളര്‍ ചേര്‍ന്ന ചിപ്‌സ് ഉണ്ടാക്കി വില്‍പ്പന നടത്തിയ തൊടുപുഴ മഹാറാണി മെഗാമാര്‍ട്ട്, കൃത്രിമ കളര്‍ ചേര്‍ന്ന കേക്ക് വില്‍പ്പന നടത്തിയ മുതലക്കോടം എയ്ഞ്ചല്‍ ബേക്കറി, അധിക അളവില്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് പ്ലം കേക്ക് തയാറാക്കി വില്‍പ്പന നടത്തിയ കാഞ്ഞിരമറ്റത്തെ ബേക്കറി ഉടമ എന്നിവർക്ക് മുട്ടം സിജെഎം കോടതി 10,000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.

ചിപ്‌സില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ അടിമാലി സപൂണ്‍ ബേക്കറിക്ക് അടിമാലി ജെഎഫ്‌സിഎം കോടതി 25,000 രൂപ പിഴയും ടീ റസ്‌കില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ മൂന്നാര്‍ ഡീന്‍ ബേക്കറിക്ക് 20,000 രൂപ പിഴയും ചിക്കന്‍ കറിയില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ സഫയര്‍ ഹോട്ടല്‍ ആൻഡ് റെസ്റ്ററസ്റ്റ്, അടിമാലി എന്ന സ്ഥാപനത്തിന് 5,000 രൂപ പിഴയും ചിപ്‌സില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ കേരള കാഷ്യൂ സ്‌പൈസസ് ചിപ്‌സ് ആൻഡ് ഹല്‍വ എന്ന സ്ഥാപനത്തിന് 25,000 രൂപ പിഴയും വിധിച്ചു.ഇവര്‍ക്കെല്ലാം കോടതി പിരിയുന്നതു വരെ തടവും വിധിച്ചു.

അമിതമായ അളവില്‍ കീടനാശിനി കലര്‍ന്ന വറ്റല്‍ മുളക് വില്‍പ്പന നടത്തിയ വണ്ടിപ്പെരിയാര്‍ ലിറ്റി സ്‌പൈസസിന് 50,000 രൂപ പിഴയും വിതരണക്കാരന്‍ രാജ ദുരൈ വണ്ടിപ്പെരിയാര്‍ എന്നയാള്‍ക്ക് 25,000 രൂപ പിഴയും വിധിച്ചു.

Alappuzha

നെഹ്റു ട്രോഫി സ്മരണികയിലേക്ക്   രചനകൾ ക്ഷണിച്ചു

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയിലേക്ക് ആലപ്പുഴയുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെയും വള്ളംകളി പാരമ്പര്യത്തെയും ആസ്പദമാക്കിയുള്ള കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ രചനകൾ ക്ഷണിച്ചു.

താത്പര്യമുള്ള എഴുത്തുകാർ രചനകൾ 25-നകം കൺവീനർ, എൻടിബിആർ സുവനീർ കമ്മിറ്റി ആൻഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്,  കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച രചനകൾ 72-ാമത്  നെഹ്റു ട്രോഫി ജലോത്സവ സ്മരണികയിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0477-2251676, 2252580.

Kottayam

മഴ ശക്തമായതോടെ റോഡുകള്‍ തകര്‍ന്നു

കടുത്തുരുത്തി: മഴ ശക്തമായതോടെ റോഡുകള്‍ തകര്‍ന്ന് പലതും കുണ്ടും കുഴിയുമായി. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലെ കുഴികള്‍ വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. തകര്‍ന്ന റോഡുകളുടെ കാര്യം പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാതായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് വാഹനയാത്രക്കാരും നാട്ടുകാരും.

മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡ്, ആലപ്പുഴ-കുറവിലങ്ങാട് മിനി ഹൈവേയില്‍ ഉള്‍പ്പെടുന്ന കുറുപ്പന്തറ-കല്ലറ റോഡ്, ആയാംകുടി-ആപ്പാഞ്ചിറ റോഡ്, കുറുപ്പന്തറ-മാഞ്ഞൂര്‍ സൗത്ത് റോഡ്, ആയാംകുടി-എഴുമാന്തുരുത്ത് റോഡ് എന്നിങ്ങനെ പല റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്.

കാഞ്ഞിരത്താനത്തും കുറുപ്പന്തറ ജംഗ്ഷനും സമീപവും മള്ളിയൂര്‍ ജംഗ്ഷന്‍, കാന്താരികടവ്, മുട്ടുചിറ പെട്രോള്‍ പമ്പിന് സമീപം റെയില്‍വേ ഗേറ്റ് റോഡിലുമെല്ലാം വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

മഴയത്ത് വെള്ളം കെട്ടിനില്‍ക്കുന്ന ഈ കുഴികളെല്ലാം അപകടഭീഷണിയുയര്‍ത്തുന്നവയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടഭീതിയില്‍ യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണു നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കുഴികള്‍ അടച്ച് യാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികളുമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മഴ പെയ്താല്‍ തോടേതെന്നോ, റോഡേതെന്നോ അറിയാന്‍ കഴിയാത്ത അവസ്ഥയാണ് മിക്കയിടത്തും. പൊളിഞ്ഞു കിടക്കുന്ന റോഡുകളിലെ കുഴികളില്‍വീണ് അപകടം പറ്റുന്ന ഇരുചക്ര വാഹനയാത്രികരുടെ എണ്ണവും കൂടുകയാണ്.

സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് കാല്‍നടയാത്രക്കാരും വാഹന യാത്രികരും കടന്നു പോകുന്ന വഴികളാണിത്.
മഴയുടെ ശക്തി കുറയുന്നതോടെ റോഡുകള്‍ നന്നാക്കാന്‍ നടപടികളുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Ernakulam

ആലുവയാണ് ആകെ ആശ്രയം

ആലുവ: എറണാകുളം ജില്ലയില്‍ വിശാല കൊച്ചിയിലെ ജനങ്ങള്‍ ആലുവയില്‍ നിന്നുള്ള കുടിവെള്ള പമ്പിംഗിനെയാണ് ആശ്രയിക്കുന്നത്. പ്രതിദിനം 290 എംഎല്‍ഡി ജലമാണ് ആലുവ പമ്പില്‍ നിന്ന് വിശാല കൊച്ചിയടക്കം മേഖലകളിലേക്ക് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അബ്ദുള്‍ സത്താര്‍ പറഞ്ഞു. പമ്പിന്‍റെ ശേഷിയേക്കാൾ കൂടുതലായാണ് പമ്പിംഗ് നടത്തുന്നത്. ഇതു കൂടാതെ ടാങ്കര്‍ ലോറികളിലും കുടിവെള്ളം പോകുന്നുണ്ട്.

കൊച്ചി കോര്‍പറേഷന്‍, ആലുവ, കളമശേരി, തൃക്കാക്കര, ഏലൂര്‍ നഗരസഭകള്‍, കീഴ്മാട്, എടത്തല, ചൂര്‍ണിക്കര, എളങ്കുന്നപ്പുഴ, ഞാറക്കല്‍, മുളവുകാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ആലുവയില്‍ നിന്ന് നേരിട്ട് കുടിവെള്ളം എത്തുന്നത്.

പഴയ കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കാത്തതാണ് ജലവിതരണ സംവിധാനത്തെ ബാധിക്കുന്ന പ്രശ്‌നം.
ആലുവ നഗരത്തില്‍ ഇനിയും കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുണ്ട്. മന്ത്രി പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.

ചെളി പണി തരും

പെരിയാറിലെ ജലനിരപ്പ് ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ നിന്ന് മതിയായ രീതിയില്‍ ജലം തുറന്നുവിട്ടാണ് ക്രമീകരിക്കുന്നത്. മഴക്കാലത്ത് ചെളിയുടെ അളവ് ഉയര്‍ന്നാല്‍ പമ്പിംഗ് നിര്‍ത്തേണ്ടി വരാറുണ്ട്. എന്നാല്‍ ഈ വര്‍ഷം അതിന്‍റെ ആവശ്യം വന്നിട്ടില്ല. പെരിയാറിൽ 100 മുതല്‍ 220 വരെ എന്‍ടിയു (നെഫ്‌ലോമാറ്റിക് ടര്‍ബിഡിറ്റി യൂണിറ്റ്) ചെളിയാണ് ഉയരാറ്. ആലവും കുമ്മായവും കലര്‍ത്തി അഞ്ച് എന്‍ടിയുവിലേക്കു താഴ്ത്തിയാണു വിതരണം ചെയ്യുക. 2018ല്‍ മഹാപ്രളയ സമയത്ത് 400 എന്‍ടിയു വരെ ചെളി ഉയര്‍ന്നിട്ടുണ്ട്.

ഇഴഞ്ഞു നീങ്ങി പദ്ധതികൾ

വര്‍ധിച്ചുവരുന്ന കൊച്ചിയുടെ കുടിവെള്ള ആവശ്യം മുന്‍നിര്‍ത്തി 500 കോടി രൂപയോളം മുടക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയ ജലവിതരണ പ്ലാന്‍റ് ആലുവ പമ്പ് ജംഗ്ഷനില്‍ മാതാ മാധുര്യ തിയറ്ററിന് പിന്നിലായി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ വാട്ടര്‍ അഥോറിറ്റി ക്വാര്‍ട്ടേഴ്‌സ് ഉണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. 190 എംഎല്‍ഡി ശേഷിയുള്ള പ്ലാന്‍റ് വന്നാല്‍ കളമശേരി, ഏലൂര്‍ മുതല്‍ ഇടക്കൊച്ചി വരെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. കിന്‍ഫ്ര വ്യവസായ മേലേയ്ക്ക് വെള്ളം എത്തിക്കാനായി മറ്റൊരു ജലവിതരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കളമശേരിയിലേക്ക് ആരംഭിച്ചെങ്കിലും പാതിവഴിയിലാണ്.

ഇതിനായി ആലുവ-പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റൂട്ടിലെ തോട്ടുമുഖത്ത് വലിയ ജലസംഭരണിയും പണിതിട്ടുണ്ട്. പക്ഷെ എടയപ്പുറം റോഡ് വെട്ടിപ്പൊളിച്ച് പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിലേക്ക് ഭൂഗര്‍ഭ കുഴലുകള്‍ സ്ഥാപിച്ചത് നാട്ടുകാര്‍ എതിർത്തു. പ്രതിഷേധം ശക്തമായതോടെ പ്രവൃത്തികൾ നിര്‍ത്തിവച്ചിരിക്കുകയാണ്. വന്‍തോതില്‍ ജലചൂഷണം നടന്നാല്‍ പുഴയിലെ ജലനിരപ്പ് കുറയുമെന്നാണ് വാട്ടര്‍ അഥോറിറ്റി ഹൈഡ്രോളജി വിഭാഗത്തിന്‍റെ പഠന റിപ്പോര്‍ട്ട്. കിന്‍ഫ്രയിലേക്ക് 20 എംഎല്‍ഡിയാണ് ജലം എടുക്കുക.

മൂവാറ്റുപുഴക്കാർക്കും മുടങ്ങും

മൂവാറ്റുപുഴ: വേനല്‍ കടുത്താല്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനല്‍ ശക്തിപ്രാപിച്ചാല്‍ ജലാശയങ്ങള്‍ വറ്റിവരളും. ഇതോടെ പുഴയിലും കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴും.

പുഴയിലെ ജലനിരപ്പ് താഴുന്നതോടെ പമ്പിംഗ് സ്റ്റേഷനുകളുടെ സാധാരണനിലയ്ക്കുള്ള പ്രവര്‍ത്തനങ്ങൾ അവതാളത്തിലാക്കും. പിവിഐപി, എംവിഐപി കനാലുകള്‍ വഴിയുള്ള ജലവിതരണവും ഭാഗികമായി നിലയ്ക്കും. ഇതോടെ പ്രാദേശിക കുടിവെള്ള പദ്ധതി പ്രവര്‍ത്തനവും തടസപ്പെടും.

ജൽജീവൻ പദ്ധതികൾ പാതിവഴിയിൽ

ജൽജീവന്‍ മിഷന്‍ പദ്ധതികള്‍ പലയിടത്തും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മൂവാറ്റുപുഴ നഗരസഭാ പരിധിയില്‍ കിഴക്കേക്കര, രണ്ടാര്‍, വാഴപ്പിള്ളി, ആനച്ചാല്‍, കുര്യന്‍മല, പായിപ്ര പഞ്ചായത്തിലെ കൂരിക്കാവ്, മാനാറി, അയ്യപ്പന്‍ നഗര്‍, തേരാപ്പാറ, കറുകപ്പിള്ളി, ശൂലംകുഴി, നിരപ്പ്, അയിരുമല, മൂങ്ങാച്ചാല്‍, പെരുമറ്റം, ആട്ടായം എന്നിവിടങ്ങളിലും മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ചക്കിപ്പാറ, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പൊതക്കുളം, മണിപ്പാറ, കടവൂര്‍, ഞാറക്കാട്, മാവുംതൊട്ടി, കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ മണലിപീടിക, മലനിരപ്പ്, ചാറ്റുപാറ, ചെമ്പന്‍മല, മരുതൂര്‍, മണിയന്ത്രം എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകാറുണ്ട്.

ആവോലി പഞ്ചായത്തിലെ വടക്കുംമല, നെല്ലിപ്പിള്ളി കവല, നടുക്കര, കാവന, മാറാടി പഞ്ചായത്തില്‍ വിലങ്ങുപാറ എന്നീ കേന്ദ്രങ്ങളിലും ജലലഭ്യത ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മണ്ഡലത്തില്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന ജൽജീവന്‍ മിഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

 

തയാറാക്കിയത്
ബോബൻ ബി. കിഴക്കേത്തറ
രാജേഷ് രണ്ടാർ

Thrissur

ബ്ലോക്ക് പഞ്ചായത്ത് ആദരം സംഘടിപ്പിച്ചു

കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും അഭിഷേക് ചികിത്സാ സഹായ സമിതിയുടെ ബിരിയാണി ചലഞ്ചിലേക്ക് 10,000 പേർക്ക് സൗജന്യമായി ബിരിയാണി പാചകം ചെയ്തുതന്നവരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷക്കീന അക്ബർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം നിർവഹിച്ചു.

തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വിപിലേഷ്, നാഗലശേരി പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.ടി.വി. നിഷ, ചാലിശേരി പഞ്ചായത്ത് പ്രസിഡന്‍റ് റംല വീരാൻകുട്ടി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി പ്രജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ദിവ്യ, ബ്ലോക്ക് മെംബർമാരായ എം. രജിഷ, യു.ടി. താഹിർ, മാളിയേക്കൽ ബാവ, എഇഒ പ്രസാദ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രദാസ് സ്വാഗതം പറഞ്ഞു.

Palakkad

വടക്കഞ്ചേരി ടൗണിൽ തെരുവ്നായകൾ പെരുകി

വടക്കഞ്ചേരി: പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് വടക്കഞ്ചേരി ടൗണിലും ബോർഡ് സ്ഥാപിക്കേണ്ട സ്ഥിതിയാണിപ്പോൾ. തെരുവുനായ്ക്കൾ അത്രയേറെ ടൗണിൽ പെരുകിയിരിക്കുകയാണ്. സ്കൂളുകൾക്കു മുന്നിലെല്ലാം നായപ്പടയാണ്.

സമീപ പ്രദേശങ്ങളിൽ നിന്നും നായ്ക്കളുടെ അനധികൃത കുടിയേറ്റവും ടൗണിലേക്ക് ഉണ്ടെന്നാണ് ടൗൺ നിവാസിയായ പി.കെ. ഗുരു പറയുന്നത്.

ഓരോ നായ്ക്കൂട്ടങ്ങൾക്കും ടൗണിൽ പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് മറ്റു നായ്ക്കൾ കടന്നുവന്നാൽ പിന്നെ നായ്ക്കലിയാകും അരങ്ങേറുക. ഇതിനിടയിൽ കുട്ടികളോ മറ്റു യാത്രക്കാരോ പെട്ടാൽ അപകടമുണ്ടാകും. രാത്രിയായാൽ വാഹനങ്ങൾക്ക് നേരെയും നായ്ക്കൾ കുരച്ച് പാഞ്ഞെത്തും.

വാഹനം നിർത്തിയാൽ കൂട്ടത്തോടെ ഓടിയെത്തി ആക്രമണസ്വഭാവം കാണിക്കും.
ബസ് സ്റ്റാൻഡിലും കിഴക്കഞ്ചേരി റോഡിലും ഗ്രാമം റോഡിലും റോയൽ ജംഗ്ഷനിലും സ്റ്റാൻഡിനടുത്തെ മെയിൻ റോഡിലും നായ്ക്കൂട്ടങ്ങളുണ്ട്. നായ്ക്കളെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

Malappuram

എസ്‌റ്റേറ്റ് മേഖലയില്‍ നരഭോജി കടുവ : തൊഴില്‍ രംഗം സ്തംഭനാവസ്ഥയില്‍; ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്

കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും നരഭോജി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തൊഴില്‍ മേഖലയില്‍ സ്തംഭനാവസ്ഥ. കടുവയെ ഭയന്ന് തൊഴിലാളികള്‍ ജോലിക്കെത്തുന്നില്ല. കര്‍ഷകര്‍ക്കിത് കനത്ത നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ വനം വകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് മലയോര ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ടാപ്പിംഗ് തൊഴിലാളി കടുവയുടെ പിടിയില്‍പ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് വനമേഖലയിലെ കര്‍ഷകരും തൊഴിലാളികളും അതീവ ജാഗ്രതയിലാണ്.

സന്ധ്യാസമയങ്ങളിലും പുലര്‍ച്ചെയുമുള്ള യാത്രകളും കാര്‍ഷിക ജോലികളും പരിമിതപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ കടുവയെ മുഖാമുഖം കണ്ടതോടെ വനവകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധനയും നിരീക്ഷണ തുടങ്ങി. പ്രദേശവാസികള്‍ അനാവശ്യമായി വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ പോകരുതെന്നാണ് കരുതല്‍ നിര്‍ദേശം.

ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും നിര്‍ദേശമുണ്ട്. വനത്തോട് ചേര്‍ന്നുകിടക്കുന്ന കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങളില്‍ അപകടകാരികളായ വന്യ ജീവികള്‍ തമ്പടിക്കാന്‍ സാധ്യതയേറെയാണ്. ഇത് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് മലയോര ജനജാഗ്രതാ സമിതി ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം: മലയോര ജാഗ്രതാ സമിതി

കരുവാരക്കുണ്ട്: വന്യജീവികളുടെ സഞ്ചാരപാതകള്‍ക്ക് സമീപമുള്ള ഭൂമികളിലെ കുറ്റിക്കാടുകള്‍ നീക്കം ചെയ്യണമെന്ന് മലയോര ജാഗ്രതാ സമിതി. കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം.

രാത്രികാല പട്രോളിംഗ് വര്‍ധിപ്പിക്കണം. ജനങ്ങള്‍ക്ക് സമയബന്ധിതമായി മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അതോടൊപ്പം പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, പോലീസ്, ജനപ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

വന്യജീവി ശല്യം രൂക്ഷമായ മലയോര മേഖലകളില്‍ ദീര്‍ഘകാല പരിഹാര നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ആവശ്യം. വനാതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുനനതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുകയും വേണമെന്നും ആവശ്യമുണ്ട്. യോഗത്തില്‍ ഒ.പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

അയ്യൂബ് മേലേടത്ത്, മാനുവല്‍ കുട്ടി മണിമല, കുഞ്ഞിമോന്‍ പുല്‍വെട്ട എന്നിവര്‍ പ്രസംഗിച്ചു.

Kozhikode

നാടെങ്ങും ലോകകപ്പ് ആവേശം : മുക്കത്തെ ടിവി ബൂത്ത് അടച്ചു പൂട്ടിയിട്ട് വർഷങ്ങൾ 

മുക്കം: ലോകകപ്പ് ഫുട്ബോൾ ആവേശം നാടെങ്ങും അലയടിക്കുമ്പോൾ മുക്കം നഗരത്തിൽ പൊതുജനങ്ങൾക്ക് ഒരുമിച്ചിരുന്ന് മത്സരങ്ങൾ ആസ്വദിക്കാനുള്ള സൗകര്യമില്ലെന്നത് കായികപ്രേമികളെ നിരാശരാക്കുന്നു. ഒരുകാലത്ത് ലോകകപ്പും മറ്റ് പ്രധാന കായികമത്സരങ്ങളും പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്ന എസ്.കെ. പാർക്കിലെ ടിവി ബൂത്ത് വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഇതോടെ ലോകകപ്പ് മത്സരങ്ങൾ കൂട്ടമായി കാണാനുള്ള അവസരമാണ് പ്രദേശവാസികൾക്ക് നഷ്ടമായിരിക്കുന്നത്.

മുക്കം നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള എസ്.കെ. പാർക്ക് കലാ-കായിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ ചിത്രങ്ങൾകൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പരിപാലനമില്ലാത്തതിനാൽ പാർക്കിന്‍റെ അവസ്ഥ ദിനംപ്രതി മോശമാവുകയാണെന്ന് നാട്ടുകാർ പറയുന്നു. പൊതുജനങ്ങളുടെ വിശ്രമകേന്ദ്രമാകേണ്ട പാർക്ക് ഇന്ന് അവഗണനയുടെ പ്രതീകമായി മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം.

പാർക്കിന് മുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച അലുമിനിയം ഷീറ്റ് മേൽക്കൂരയാണ് മറ്റൊരു പ്രധാന പ്രശ്നം. കോൺക്രീറ്റ് സ്ലാബിന് മുകളിലായി അശാസ്ത്രീയമായി ഷീറ്റുകൾ സ്ഥാപിച്ചതിനാൽ ചെറിയ മഴ പെയ്താൽ പോലും പലഭാഗത്തുനിന്നും വെള്ളം ചോർന്നൊലിക്കുന്നു. മഴക്കാലത്ത് പാർക്കിലെ ഇരിപ്പിടങ്ങൾ മുഴുവൻ നനയുന്നതിനാൽ സന്ദർശകർക്ക് ഇരിക്കാനോ സമയം ചെലവഴിക്കാനോ കഴിയാത്ത അവസ്ഥയാണ്. പൊതുമുതൽ ഉപയോഗിച്ച് നിർമിച്ച സൗകര്യം ഗുണമേന്മയില്ലാത്ത നിർമാണം കാരണം പ്രയോജനരഹിതമായെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പാർക്കിന്‍റെ ശുചിത്വവും ആശങ്കയുണർത്തുന്നതാണ്. രാത്രിയും പകലും  തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി പാർക്ക് മാറിയതോടെ കുടുംബങ്ങളുമായി എത്തുന്നവരും കുട്ടികളുമായി എത്തുന്നവരും മടിച്ചുനിൽക്കുകയാണ്. സ്ഥിരമായ ശുചീകരണവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. ലോകകപ്പ് ആവേശം വാനോളം ഉയർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ എസ്.കെ. പാർക്കിലെ ടിവി ബൂത്ത് അടിയന്തരമായി പ്രവർത്തനസജ്ജമാക്കുകയും പൊതു ജനങ്ങൾക്കായി വലിയ സ്ക്രീൻ ഒരുക്കുകയും വേണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.

അതോടൊപ്പം മേൽക്കൂരയിലെ ചോർച്ച പരിഹരിച്ച് പാർക്കിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ശുചിത്വവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ  ആവശ്യപ്പെട്ടു. നഗരസഭയുടെ അനാസ്ഥക്കെതിരേ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടിവി ബൂത്തിൽ റീത്ത് സമർപ്പിച്ചിരുന്നു.

 

Wayanad

വയനാട് ഗവ. മെഡിക്കൽ കോളജ് മടക്കിമലയിൽ വേണമെന്ന് ആക്‌ഷൻ കമ്മിറ്റി

 

 

കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് കൽപ്പറ്റയ്ക്കടുത്ത് മടക്കിമലയിൽ സൗജന്യമായി ലഭ്യമാകുന്ന 50 ഏക്കർ ഭൂമിയിൽ സ്ഥാപിക്കണമെന്ന മുറവിളിയോട് പ്രതികരിക്കാതെ തെക്കേ വയനാട്ടിലെ ജനപ്രതിനിധികളും രാഷ്‌ട്രീയ നേതൃത്വവും.

അതേസമയം മെഡിക്കൽ കോളജ് സ്ഥിരനിർമാണം മാനന്തവാടിയിൽത്തന്നെയെന്ന് ഉറപ്പിക്കുന്നതിന് കർമനിരതരായിരിക്കയാണ് വടക്കേവയനാട്ടിലെ വിവിധ രാഷ്‌ട്രീയപ്പാർട്ടി നേതാക്കളും ജനപ്രതിനിധികളും. ജില്ലയുടെ എല്ലാ ഭാഗങ്ങളിൽനിന്നും എളുപ്പം എത്താവുന്ന പ്രദേശമാണ് കോട്ടത്തറ പഞ്ചായത്തിൽപ്പെട്ട മടക്കിമല.

ഇവിടെ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് വിട്ടുകൊടുക്കാൻ സന്നദ്ധമായ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കണമെന്ന ആവശ്യവുമായി ആക്‌ഷൻ കമ്മിറ്റി മാസങ്ങളായി രംഗത്തുണ്ട്. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആക്‌ഷൻ കമ്മിറ്റി മെഡിക്കൽ കോളജ് വിഷയത്തിൽ ഈയിടെ കളക്ടറേറ്റ് പടിക്കൽ ഉപവാസവും സംഘടിപ്പിച്ചിരുന്നു.

മാനന്തവാടി അന്പുകുത്തിയിൽ വനം വകുപ്പിന്‍റെ കൈവശമുള്ള 28 ഏക്കർ ഭൂമി മെഡിക്കൽ കോളജ് നിർമാണത്തിന് വിട്ടുകിട്ടുന്നതിന് കഴിഞ്ഞ സർക്കാരിന്‍റെ അവസാനകാലത്ത് നീക്കം നടന്നിരുന്നു. എന്നാൽ അന്പുകുത്തിയിലെ ഭൂമി മെഡിക്കൽ കോളജ് നിർമാണത്തിന് യോജിച്ചതല്ലെന്നാണ് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞത്.

ഈ പശ്ചാത്തത്തിലും മെഡിക്കൽ കോളജിന് മടക്കിമലയിലെ ഭൂമി ഉപയോഗപ്പെടുന്നതിനെക്കുറിച്ച് തെക്കേ വയനാട്ടിലെ പ്രമുഖ രാഷ്‌ട്രീയപ്പാർട്ടി നേതാക്കളും മറ്റും മിണ്ടുന്നില്ല. യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി മാത്രമാണ് മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥപിക്കണമെന്ന ആവശ്യം ഉയർത്തിയത്.

കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, സിപിഎം, സിപിഐ, ബിജെപി, കേരള കോണ്‍ഗ്രസ്-എം തുടങ്ങിയ പാർട്ടികളുടെ ജില്ലാ നേതാക്കളിൽ പലരും വൈത്തിരി, ബത്തേരി താലൂക്കുകൾ ഉൾപ്പെടുന്ന തെക്കേ വയനാട്ടിൽനിന്നുള്ളവരാണ്. ഇവരിൽ ആരും ആക്‌ഷൻ കൗണ്‍സിലിന് പ്രത്യക്ഷ പിന്തുണ പ്രഖ്യാപിക്കാനോ മെഡിക്കൽ കോളജ് നിർമാണം മടക്കിമലയിൽ നടത്തുന്നതിലെ സാധ്യത പരിശോധിക്കുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുന്നതിനോ തയാറാകുന്നില്ല.

കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎയുമായ കൃഷി മന്ത്രി ടി. സിദ്ദിഖ്, ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവരും മെഡിക്കൽ കോളജ് ഭൂമി വിഷയത്തിൽ മൗനത്തിലാണ്. ഇത് ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ട്. മെഡിക്കൽ കോളജ് നിർമാണം എവിടെയാകണമെന്നതിൽ തെക്കേ വയനാട്ടിലെ രാഷ്‌ട്രീയ നേതൃത്വവും ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.

2012ലെ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് ഗവ. മെഡിക്കൽ കോളജിന് 14 വർഷം കഴിഞ്ഞിട്ടും ഭൂമി കണ്ടെത്താൻ കഴിയാത്തത്തിൽ ജനങ്ങൾക്കിടിൽ പ്രതിഷേധം ശക്തമാണ് നിലവിൽ മാനന്തവാടിയിലാണ് മെഡിക്കൽ കോളജ്. 2021 ഫെബ്രുവരി 12ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് മാനന്തവാടി ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയത്.

മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ഉപാധികളോടെ സൗജന്യമായി വിട്ടുകൊടുക്കാൻ തയാറായ 50 ഏക്കർ കാപ്പിത്തോട്ടം മെഡിക്കൽ കോളജിന് ഏറ്റെടുത്ത് നേരത്തേ സർക്കാർ ഉത്തരവായതാണ്. 2015 ജൂലൈ 14ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മെഡിക്കൽ കോളജിന് ശിലാസ്ഥാപനവും നടത്തി. എന്നാൽ പിന്നീടുവന്ന എൽഡിഎഫ് സർക്കാർ മെഡിക്കൽ കോളജിന് മടക്കിമല ഭൂമി ഉപയോഗപ്പെടുത്തേണ്ടെന്നാണ് തീരുമാനിച്ചത്.

പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇതിനു കാരണമായി പറഞ്ഞത്. സ്ഥാപനത്തിന് വേറേ ഭൂമി കണ്ടെത്തുന്നതിന് ഇതിനു പിന്നാലെ തുടങ്ങിയ നീക്കങ്ങളാണ് ഇനിയും എങ്ങും എത്താതെ നിൽക്കുന്നത്. മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തക്കുന്ന സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളജിന് ഏറ്റവും യോജ്യം മാനന്തവാടിയാണെന്നാണ് ദിവസങ്ങൾ മുന്പ് ചേർന്ന മാനന്തവാടി മുനിസിപ്പിൽ കൗണ്‍സിൽ യോഗം അഭിപ്രായപ്പെട്ടത്. മെഡിക്കൽ കോളജിന് 25 ഏക്കർ ഭൂമി വിട്ടുകൊടുക്കാൻ പാരിസണ്‍സ് എസ്റ്റേറ്റ് മാനേജ്ന്‍റെ സന്നദ്ധമാണെന്ന വിവരം മുനിസിപ്പൽ ചെയർമാൻ കൗണ്‍സിലിനെ അറിയിക്കുകയുമുണ്ടായി.

മാറ്റി സ്ഥാപിക്കുന്ന മുറയ്ക്ക് നഗരസഭാകാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടം മെഡിക്കൽ കോളജ് ഹോസ്റ്റൽ ആവശ്യത്തിന് വിട്ടുകൊടുക്കാമെന്ന നിലപാടും മുനിസിപ്പൽ കൗണ്‍സിൽ സ്വീകരിച്ചിട്ടുണ്ട്. മുന്പ് മെഡിക്കൽ കോളജിന് മടക്കിമലയിൽ വിട്ടുകൊടുത്ത ഭൂമിയുടെ നിയമപരമായ അവകാശം ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് കോടതി മുഖേന തിരിച്ചുപിടിച്ചിട്ടുണ്ട്. എങ്കിലും മെഡിക്കൽ കോളജിനുവേണ്ടി ഭൂമി വീണ്ടും വിട്ടുകൊടുക്കാമെന്ന് ട്രസ്റ്റ് അധികൃതർ ആക്‌ഷൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

ഈ സാധ്യത ഉപയോഗപ്പെടുത്താത്തിന് തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർ ജനങ്ങളോട് പറയണമെന്ന ആവശ്യം ആക്‌ഷൻ കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.

Kannur

കിണർ ഇടിഞ്ഞുതാഴ്ന്നു

ചെറുപുഴ: വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ചെറുപുഴ പഞ്ചായത്തിലെ കാക്കയംചാൽ കൊല്ലാട റോഡിൽ കുണ്ടയംകോടിലാണ് സംഭവമുണ്ടായത്.

സിബീസ് പാലാ കാറ്ററിംഗ് എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മുറ്റത്തുള്ള കിണറാണ് രാത്രി 7.30 ഓടെ ഇടിഞ്ഞുതാഴ്ന്നത്. കിണറിന്‍റെ ചുറ്റുമതിൽ, ഇരുമ്പ് മൂടി, മോട്ടോർ എന്നിവയെല്ലാം നഷ്ടപ്പെട്ടു. കിണർ ഉപയോഗശൂന്യമായി. എരണയ്ക്കൽ സിബി ജേക്കബിന്‍റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം.

Kasaragod

ഉദുമ സംസ്ഥാനപാതയിൽ വെള്ളക്കെട്ട്

ഉദുമ: ഉദുമ പള്ളത്തെ തിരക്കേറിയ സംസ്ഥാനപാതയോരത്ത് വെള്ളക്കെട്ടൊഴിയുന്നില്ല. ചെറിയ മഴ പെയ്താൽ പോലും സംസ്ഥാനപാതയിലേക്കു വരെ വെള്ളം കയറുന്ന സ്ഥിതിയാണ്. ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടസാധ്യതയാകുന്നു. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

റോഡിലെ കുഴികൾ വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവാണ്. ബൈക്കിനു പിന്നിൽ ലോറിയിടിച്ചാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. അല്പം അകലെയായി ഓവുചാലുണ്ടെങ്കിലും അത് മണ്ണും മാലിന്യവും നിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്. ഓവുചാൽ വൃത്തിയാക്കുകയും നിലവിൽ വെള്ളക്കെട്ടുണ്ടാകുന്ന ഭാഗത്ത് പുതിയൊരു കലുങ്ക് നിർമിക്കുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഫാ. കുര്യന്‍ തലച്ചിറക്കുഴി

താമരശേരി:താമരശേരി രൂപത വൈദികനും പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോം സ്ഥാപക ഡയറക്‌ടറുമായ ഫാ. കുര്യന്‍ തലച്ചിറക്കുഴി (83) അന്തരിച്ചു. സംസ്‌കാരം ഒന്‍പതിന് ഉച്ചയ്ക്ക് 2.30ന് പുതുപ്പാടി സെന്‍റ് ജോര്‍ജ് പള്ളിയിൽ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ മുഖ്യകാര്‍മികത്വത്തിൽ നടക്കും. ഭൗതികശരീരം ഒന്‍പതിന് രാവിലെ എട്ടിന് പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പുതുപ്പാടി, മരഞ്ചാട്ടി, വളളിയാട് ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏലിക്കുട്ടി

വാഴക്കുളം: വേങ്ങച്ചുവട് താഴത്തേവീട്ടിൽ ഏലിക്കുട്ടി (92) അന്തരിച്ചു. പെരുമ്പിള്ളിച്ചിറ കൊടക്കത്താനത്ത് (മഠത്തികണ്ടത്തിൽ) കുടുംബാംഗമാണ്.സംസ്കാരം ഇന്ന് 11.30 ന് വാഴക്കുളം സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: മോളി വിൽസൺ, മേരി മത്തച്ചൻ, ജോസ് മാത്യൂ, സോളി പീറ്റർ, വിൻസന്‍റ് മാത്യൂ, സണ്ണി മാത്യു, ജോർജ് മാത്യൂ , ഫാ.ഡയിനിഷ് സിഎംഐജർമനി(രാജ്കോട്ട്), അഭിലാഷ് മാത്യൂ, പരേതനായ ജെന്നി മാത്യൂ. മരുമക്കൾ: വിൽസൺ വെളിയന്നൂർകാരൻ (കത്തോലിക്കാ കോൺഗ്രസ് തിരുവനന്തപുരം ഫൊറോനാ പ്രസിഡന്‍റ്, ഡിഎഫ്സി തിരുവനന്തപുരം ഫൊറോന പ്രസിഡന്‍റ്), മാത്യു കാക്കനാട്ട്, ജിജി ജോസ് ചെമ്പരത്തി, ലൂസി ചെറുപറമ്പിൽ, പീറ്റർ വയലിൽ, ഷിബി പാലാട്ടിൽ, ജെയ്മി പാണാട്ട്.

അന്നക്കുട്ടി കുര്യന്‍

കൊല്ലപ്പള്ളി: ഏഴാച്ചേരി കാരിമലയില്‍ അന്നക്കുട്ടി കുര്യന്‍ (83) അന്തരിച്ചു. സംസ്‌കാരം നാളെ 11 ന് അന്തീനാട് സെന്‍റ് ജോസഫ് പള്ളിയില്‍. പരേത കുഴിത്തൊളു വട്ടക്കാവുങ്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കുര്യന്‍ (കുഞ്ഞൂഞ്ഞ്). മക്കള്‍: ലൂസി (തോടനാല്‍), കെ.കെ. ജോസഫ് (ബെന്നി, റിട്ട. എഇഒ, രാമപുരം, ഹെഡ്മാസ്റ്റര്‍ സണ്‍ഡേ സ്‌കൂള്‍ അന്തീനാട്), ടോമി (കാരിമലയില്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് കൊല്ലപ്പള്ളി), സാലി (രാമപുരം), ആന്‍സി (അടിമാലി), വിനോദ്, ബിന്‍സി (ഖത്തര്‍). മരുമക്കള്‍: ജോര്‍ജ് പായിക്കാട്ട് (തോടനാല്‍), താരമ്മ കോഴിക്കോട്ട് കാവുംകണ്ടം (ഹെഡ് മിസ്ട്രസ് ഗവണ്‍മെന്‍റ് എല്‍പിഎസ്, കരൂര്‍ ഈസ്റ്റ്), വിന്‍സി വള്ളിപ്പറമ്പില്‍ (കമ്പംമെട്ട്), ബെന്നി കണംകൊമ്പില്‍ (രാമപുരം), തങ്കച്ചന്‍ ഉണ്ണൂപ്പാട്ട് (അടിമാലി), ബിന്ദു കുന്നുംപുറത്ത് (ഐങ്കൊമ്പ് ), ജോസ് കുന്നേല്‍ (ഖത്തര്‍). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.

സിസ്റ്റർ മേഴ്സി നൂഴിമുറിയിൽ എഫ്സിസി

ചങ്ങനാശേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, ചങ്ങനാശേരി ദേവമാതാ പ്രോവിൻസ്, ചെത്തിപ്പുഴ വെരൂച്ചിറ ശാന്തിസദൻ മഠാംഗമായ സിസ്റ്റർ മേഴ്സി നൂഴിമുറിയിൽ എഫ്സിസി (91) അന്തരിച്ചു. സംസ്കാരം ഇന്നു10ന് ശാന്തിസദൻ ചാപ്പലിൽ ആരംഭിച്ച് മഠം സെമിത്തേരിയിൽ. പരേത മല്ലപ്പള്ളി നൂഴിമുറിയിൽ വർക്കിയുടെയും ഏലിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ ഐസക്ക്, മാത്യു, ത്രേസ്യാമ്മ, തോമസ്, ഏലിയാമ്മ. പരേത കണ്ണാടി പാദുവാ, കണ്ണാടി അൽവേർണിയ, വെരൂർ, എരുമേലി, ചങ്ങനാശേരി, ചമ്പക്കര, കുറുമ്പനാടം, ഇരവുചിറ, കുടമാളൂർ അൽഫോൻസാ ഭവൻ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുര്യൻ ഐപ്പ്

രാജപുരം: മുഞ്ഞനാട്ട് കുര്യൻ ഐപ്പ് (92) അന്തരിച്ചു. സംസ്കാരം ഇന്ന്10ന് വീട്ടിൽ ആരംഭിച്ച് രാജപുരം ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ പരേതയായ അച്ചാമ്മ മൂലേകുന്നേൽ കുടുംബാംഗം. മക്കൾ: മേഴ്‌സി, പരേതനായ ജീജു, ലാലി, റോയി, ബിന്ദു, ബിജു. മരുമക്കൾ : സെബാസ്റ്റ്യൻ അഴകത്തേൽ കീരിത്തോട്, പരേതയായ ഷൈനി വള്ളശ്ശേരികുടിയിൽ പുന്നയാർ, സാബു ചിലമ്പിൽ കഞ്ഞിക്കുഴി, ലിൻസി തെക്കേടത്ത് വെളളാരംകുന്ന്, സജി നെടുങ്ങാട്ട് തോപ്രാംകുടി, പ്രിൻസി നമ്പേലിൽ പണിക്കൻകുടി.

ത്രേസ്യാകുട്ടി

മൂവാറ്റുപുഴ: വാഴപ്പിള്ളി ഇ.എം.എസ്. നഗര്‍ കൊടപ്പനക്കുന്നേല്‍ ത്രേസ്യാകുട്ടി (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് നിരപ്പ് സെന്‍റ് മാക്‌സ് മില്ല്യന്‍ കോള്‍ബേ പള്ളിയില്‍. പരേത വാഴക്കുളം വെട്ടിക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് (പാപ്പച്ചന്‍). മക്കള്‍: ഷാജി (റിട്ട. എസ്ഐ), ഷൈനി, ബെന്നി, സിനി. മരുമക്കള്‍: ബിന്‍സി (അധ്യാപിക സെന്‍റ് തെരേസാസ് ഹൈസ്‌കൂള്‍ വാഴക്കുളം), ജോയി (വട്ടക്കുന്നേല്‍, പെരുമ്പല്ലൂര്‍), സീന (പാലമൂട്ടില്‍, പോത്താനിക്കാട്), ഷാജി (പുത്തന്‍പുരയ്ക്കല്‍ കല്ലൂര്‍ക്കാട്).

റോസി

കൂർക്കഞ്ചേരി: അറങ്ങാശേരി റോസി (91) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് നിർമലപുരം സെന്‍റ് ജോസഫ്സ് പള്ളിയിൽ. അറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അന്തോണി. മക്കൾ: മേഴ്സി (റിട്ട. ഐഒബി), ഗ്രേസി (റിട്ട. എസ്ഐബി), ഡെയ്സി (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കാർഷിക സർവകലാശാല), ജോസ് (റിട്ട. എസ്ഐ), വിൽസൻ (ബിസിനസ്‌), ലിസി (റിട്ട. ടീച്ചർ), ജെസി (റിട്ട. അധ്യാപിക), പരേതനായ സണ്ണി. മരുമക്കൾ: പരേതനായ ജോയ് എടാട്ടുകാരൻ, സണ്ണി ആലുക്ക (റിട്ട. എസ്ഐബി), നെൽസൻ മാടക്കായി (റിട്ട. സീനിയർ മാനേജർ, സിഎസ്ബി), ഷീല നീലങ്കാവിൽ (റിട്ട. അധ്യാപിക), ബെറ്റി വടക്കൂട്ട് (റിട്ട. അധ്യാപിക), പാവു പെല്ലിശേരി (ബിസിനസ്‌), ജെയിൻ ചെമ്മണ്ണൂർ (റിട്ട. എസ്ഐബി).

ശാരദ

തച്ചമ്പാറ: പൂക്കോട്ടുകാവ് താനികുന്ന് വെൺമരത്തിൽ ശാരദ ടീച്ചർ(87) അന്തരിച്ചു. സംസ്കാരം ഇന്ന് ഐവർമഠത്തിൽ. തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ മേലൂർ സ്രാമ്പിക്കൻ ശങ്കരനാരായണൻ നായർ (റിട്ട. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു). മക്കൾ: കൃഷ്ണകുമാർ (കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്, പാലക്കാട് ജില്ലാ സെക്രട്ടറി), മീന (റിട്ട. അധ്യാപിക, എംഎംയുപി സ്കൂൾ, പുതുപ്പരിയാരം), സത്യനാഥൻ (റിട്ട. ബിഎസ്എഫ് അധ്യാപകൻ, മണ്ണാർക്കാട് ഐടിഐ), ഗീത (അധ്യാപിക, ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ, തച്ചമ്പാറ). മരുമക്കൾ: എ. രമണി (പ്രധാനഅധ്യാപിക, ജിഎൽപി സ്കൂൾ, കാവിൽപ്പാട്), കെ. ദേവിദാസ് (റിട്ട. സബ് ഇൻസ്പെക്ടർ), ജ്യോതിലക്ഷ്മി (അധ്യാപിക, യൂണിറ്റി എയുപി സ്കൂൾ, മണ്ണാർക്കാട്), എം.വി. വിജയശങ്കർ (വിമുക്തഭടൻ).

ഫാ. കുര്യന്‍ തലച്ചിറക്കുഴി

താമരശേരി:താമരശേരി രൂപത വൈദികനും പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോം സ്ഥാപക ഡയറക്‌ടറുമായ ഫാ. കുര്യന്‍ തലച്ചിറക്കുഴി (83) അന്തരിച്ചു. സംസ്‌കാരം ഒന്‍പതിന് ഉച്ചയ്ക്ക് 2.30ന് പുതുപ്പാടി സെന്‍റ് ജോര്‍ജ് പള്ളിയിൽ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ മുഖ്യകാര്‍മികത്വത്തിൽ നടക്കും. ഭൗതികശരീരം ഒന്‍പതിന് രാവിലെ എട്ടിന് പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പുതുപ്പാടി, മരഞ്ചാട്ടി, വളളിയാട് ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചിത്രകലാ അധ്യാപകൻ ടി.വി. ഭാർഗവൻ

മാതമംഗലം : പേരൂൽ "വർണ'ത്തിൽ ടി.വി. ഭാർഗവൻ (85) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചേപ്പായി കോട്ടം ശ്മശാനത്തിൽ. തളിപ്പറമ്പ് സീതി സഹീബ് ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്നു. എരമം- കൂറ്റൂർ സർവീസ് ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. വടക്കേ മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ ശില്പങ്ങൾ നിർമിച്ചുനൽകിയിട്ടുണ്ട്. തുളുവൻ ആർട്സ് എന്ന പേരിൽ ദീർഘകാലം മാതമംഗലത്ത് സ്ഥാപനമുണ്ടായിരുന്നു, നിരവധി നാടകങ്ങളിൽ നടനായും മേക്കപ്പ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. നാടൻകലകളുടെ പ്രയോക്താവായിരുന്നു. 2022 ൽ കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് ലഭിച്ചിട്ടുണ്ട്. ‌ഫോക്‌ലോർ അക്കാദമിയിൽ പ്രദർശനത്തിനായി അഞ്ഞൂറോളം ശില്പങ്ങൾ നിർമിച്ചുനൽകിയിട്ടുണ്ട്. ഭാര്യ: ആർ. ഭാനുമതി. മക്കൾ: ദീപ്തി (പൂനെ), ധന്യ (ഓസ്ട്രേലിയ). മരുമക്കൾ: നിഷാന്ത് (എൻജിനിയർ, ഓസ്ട്രേലിയ), പരേതനായ സുരേഷ് പൊതുവാൾ. സഹോദരൻ: പരേതനായ കൃഷ്ണൻ നമ്പ്യാർ.

ഡോ. കുനിക്കുല്ലായ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ ആദ്യകാല അസ്ഥിരോഗ വിദഗ്ധനും റിട്ട. ഡെപ്യൂട്ടി ഡിഎംഒയും ആയ കുന്നുമ്മല്‍ പരിമളത്തില്‍ ഡോ. യു.ബി. കുനിക്കുല്ലായ (89) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ഡോ. യു. കൃഷ്ണകുമാരി. മക്കള്‍: ഡോ. കെ.യു. രാഘവേന്ദ്രപ്രസാദ് (മാനേജിംഗ് ഡയറക്ടര്‍, സണ്‍റൈസ് ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്), ഡോ. സീമ റാവു (മണിപ്പാല്‍ ഹോസ്‌പൈസ് ആന്‍ഡ് റെസ്പൈറ്റ് സെന്‍റര്‍, മണിപ്പാല്‍). മരുമക്കള്‍: ഡോ. ജെ. രമ്യ (ഫിസിഷ്യന്‍, സണ്‍റൈസ് ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്), ഡോ. രാജേഷ് റാവു (ജനറല്‍ പ്രാക്ടീഷണര്‍, മുംബൈ).

ഏലിക്കുട്ടി

ചിറ്റാരിക്കാൽ: മുണ്ടമറ്റത്തിൽ ഏലിക്കുട്ടി (94) അന്തരിച്ചു. സംസ്കാരം ഒമ്പതിനു രാവിലെ 8.30ന് തോമാപുരം സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കൊഴുവനാൽ മാരാംകുഴിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ലീലാമ്മ, കുട്ടിച്ചൻ, ബാബു, സിസ്റ്റർ ലിസി ഡിബിഎസ് (ഛത്തീസ്ഗഡ്), ജാൻസി (യുകെ), സിസ്റ്റർ മോളി ഡിബിഎസ് (ഛത്തീസ്ഗഡ്), ജോൺസൺ, പരേതയായ കുട്ടിയമ്മ. മരുമക്കൾ: പാപ്പച്ചൻ ചാവനാലിൽ, ഗ്രേസി പാലാംതടം, മോളി പൂവത്തിനാൽ, മാത്യു തുമ്പയിൽചിറ, സീമ ചക്കാലപറമ്പിൽ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

06-07-2026

പിഷാരടി വലിയ മാനസിക വിഷമത്തിലാണ്; ഈ ക്രൂരത ചെയ്യാൻ പാടില്ലായിരുന്നു: ഉഷ ഹസീന  

 

താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനറായിരുന്ന എംഎൽഎ രമേഷ് പിഷാരടിയും സംഘടനയുടെ പ്രസിഡന്‍റ് ശ്വേതാ മേനോനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ വിശദ്ദീകരണവുമായി നടി ഉഷ ഹസീന.

യാഥാർഥ്യം മനസിലാക്കാതെ രമേഷ് പിഷാരടിയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം തികച്ചും ഖേദകരമാണെന്നും പിഷാരടിയ്ക്ക് തന്‍റെ പൂർണ പിന്തുണയുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി.

മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതാ മേനോന്‍റെ വാദങ്ങൾ വെറും കള്ളമാണെന്ന് ഉഷ ഹസീന പറഞ്ഞു.

‘‘ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നത് വളരെ ഖേദകരമാണ്. അതിന്റെ ചുവടുപിടിച്ച് പിഷാരടിയ്ക്കെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ‘അമ്മ’യിലെ അംഗങ്ങൾക്കെല്ലാം തന്നെ ഇതിൽ ഭയങ്കരമായ പ്രതിഷേധവും സങ്കടവുമുണ്ട്.

ആ സംഘടനയിലെ പ്രസിഡന്‍റ് ആയിരിക്കുന്ന ഒരാളാണ് സ്വന്തം അംഗത്തെ ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി അപമാനിക്കുന്നത്. അവർ പ്ലാൻ ചെയ്ത് ചെയ്ത ഓഡിയോ ആണെന്നുള്ളത് അതിനകത്ത് വ്യക്തമാണ്. അവർ പറഞ്ഞ പല കാര്യങ്ങളും അതിനകത്ത് മ്യൂട്ട് ചെയ്തിട്ടുമുണ്ട്. അത് വാട്സ്ആപ്പ് കോൾ ആയിരുന്നു, സാധാരണ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ പറ്റില്ലല്ലോ.

അപ്പോൾ മറ്റൊരു ഫോൺ വച്ച് റിക്കാർഡ് ചെയ്തതാണ്. അവർ നമ്മളെയൊക്കെ വിളിക്കുമ്പോഴും സാധാരണ വാട്സ്ആപ്പ് കോളാണ് വിളിക്കാറുള്ളത്.

ശ്വേതയും പിഷാരടിയും തമ്മിലുള്ള ആ സംഭാഷണത്തിന്‍റെ അവസാനം വന്ന ഓഡിയോ കട്ട് ചെയ്ത് ഒരു പി.ആർ ടീമാണ് ഇപ്പോൾ പബ്ലിഷ് ചെയ്തുകൊണ്ടിരിക്കുന്നത്. എവിടെയൊക്കെ എത്തിക്കാൻ പറ്റുമോ അവിടെയൊക്കെ അവർ ഇത് എത്തിക്കുകയാണ്.

അവരുടെ ഫോണിൽ റിക്കാർഡ് ചെയ്തത് അവരുടെ കൈയിൽ നിന്ന് തന്നെയല്ലേ പുറത്തുപോകൂ? ഹാക്ക് ചെയ്തതാണെന്ന് അവർ പറയുന്നത് ചുമ്മാ പച്ചക്കള്ളമാണ്. ഒരു പി.ആർ വർക്ക് നടത്തി ആ ഗ്രൂപ്പാണ് ഇത് പബ്ലിഷ് ചെയ്യുന്നത്. ഇത് വളരെ മോശവും തെറ്റുമാണ്, ശരിക്കും ഐ.ടി ആക്ട് പ്രകാരം വലിയൊരു ക്രൈം ആണ്.

അവരുടെ സംഭാഷണം കേട്ടാൽ ഇതുവരെ ഒന്നുമറിയാത്ത ഭൂമിയിലോട്ട് ഇപ്പോൾ പിറന്നുവീണ ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയോട് കൂടിയാണ് അവർ സംസാരിക്കുന്നത്.

പക്ഷേ, അവർ ഒരുപാട് തമാശകൾ പലപ്പോഴും അവിടെയിരുന്ന് പറഞ്ഞ് ചിരിച്ചിട്ടുള്ള ഒരാളാണ്. അവരുമായിട്ട് സൗഹൃദമുള്ള പലരും പറയുന്നുണ്ട്, ഇതിനേക്കാളും വലിയ കൗണ്ടറടിച്ച്, വലിയ ഡബിൾ മീനിംഗ് ഉള്ള കാര്യങ്ങൾ പറഞ്ഞ് അവർ മുൻപ് പൊട്ടിപ്പൊട്ടി ചിരിച്ചിട്ടുണ്ടെന്ന്.

സഹപ്രവർത്തകർ തമ്മിൽ തമ്മിൽ അങ്ങനെയുള്ള ഫ്രീഡം ഉള്ളതുകൊണ്ടല്ലേ പിഷാരടിയും തമാശയ്ക്ക് അങ്ങനെ സംസാരിച്ചത്? പിഷാരടിയെക്കുറിച്ച് ഞങ്ങൾക്ക് എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ്.

അദ്ദേഹം അങ്ങനെയുള്ള ഒരു വ്യക്തിയൊന്നുമല്ല. എത്രയോ വർഷങ്ങളായിട്ട് പിഷാരടിയെ എനിക്കറിയാം. ഉഷസ് ഓർക്കസ്ട്ര എന്ന് പറഞ്ഞ് എനിക്കൊരു ട്രൂപ്പ് ഉണ്ടായിരുന്നു, അതിൽ ആങ്കറായിട്ട് വന്നിട്ടുള്ള ആളാണ് പിഷാരടി. അദ്ദേഹം ഒരു നിലവിട്ട് നമ്മളോടൊന്നും സംസാരിക്കുക പോലുമില്ല, തമാശയ്ക്ക് പോലും ഒന്നും പറയാറില്ല.

ഇത് വ്യക്തമായ മാനിപുലേഷൻ ആണ്. കോടതിയിൽ സമർപ്പിക്കാൻ വേണ്ടിയിട്ട്, അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനറുമായിട്ട് പോലും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് വരുത്തിത്തീർക്കാൻ വേണ്ടി പ്ലാൻ ചെയ്ത് ചെയ്ത ഒരു കോളായിട്ടാണ് എനിക്ക് തോന്നുന്നത്.

തീർച്ചയായിട്ടും ഇത് വളരെ മോശമായിപ്പോയി. ‘അമ്മ’യിലെ ഒരു അംഗത്തെ ആ സംഘടനയിലെ പ്രസിഡന്‍റ് ആയിരിക്കുന്ന ആളാണ് ചതിച്ചത്. താൻ ആ സ്ഥാനത്തേക്ക് യോഗ്യയല്ല എന്ന് അവർ ഓരോ നിമിഷവും അവരുടെ പ്രവർത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള, ഇത്രയും ക്രൂക്ക്ഡ് മൈൻഡ് ഉള്ള ഒരാളെയാണോ നമ്മുടെ സംഘടനയെ നയിക്കാൻ ഇരുത്തേണ്ടത്?

ലാലേട്ടനും മമ്മൂക്കയും ഒക്കെ കൂട്ടുപിടിച്ച് അവരുടെ പിന്തുണയുണ്ടെന്ന് ഇവർ പറയുന്നത് വെറുതെയാണ്, ‘അമ്മ’യിലെ അംഗങ്ങൾ ആരും അത് വിശ്വസിക്കത്തില്ല. മമ്മൂക്കയോ ലാലേട്ടനോ ഒന്നും ഇങ്ങനെയൊരാളേ പിന്തുണയ്ക്കില്ല.

ഇനി നമ്മൾ അത് വിശ്വസിക്കണമെന്നുണ്ടെങ്കിൽ മമ്മൂക്കയോ ലാലേട്ടനോ നേരിട്ട് പറയണം, അവർ അവരുടെ മൗനം വെടിഞ്ഞ് സംസാരിക്കണം. ‘അമ്മ’യ്ക്ക് അഭിമാനമായി നിൽക്കുന്ന, എം.എൽ.എ ആയിട്ട് നിൽക്കുന്ന പിഷാരടിയെക്കൂടി ചതിക്കുന്ന ഇവരെ ലാലേട്ടനോ മമ്മൂക്കയോ പിന്തുണയ്ക്കുമോ എന്ന് അവർ തന്നെ വ്യക്തമാക്കട്ടെ.

അവർ പറയുന്നത് പവർ ഗ്രൂപ്പിനെതിരെയാണെന്നാണ് അവർ എന്ന്. എന്ത് പവർ ഗ്രൂപ്പ്? ആരാണ് പവർ ഗ്രൂപ്പ്? ഭരണസമിതിയിൽ നിന്ന് നീതി ലഭിക്കാത്ത ഒരു പെൺകുട്ടി, നീതി തേടി പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ കയറിയിറങ്ങിയ ആ കുട്ടിയുടെ കൂടെ നിൽക്കുന്ന ഞങ്ങളാണോ പവർ ഗ്രൂപ്പ്? ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ചോദിച്ച, അവരോട് കണക്ക് ചോദിച്ച ആൾക്കാരാണോ പവർ ഗ്രൂപ്പ്? പവർ അവർക്കല്ലേ ഉള്ളത്? വേറെ ഏതോ കോർപ്പറേറ്റുകളുടെ കയ്യിൽ നിന്ന് കോടികൾ കൊണ്ടുവന്ന് ‘അമ്മ’യിലും തരാമെന്ന് പറഞ്ഞ അവർക്കല്ലേ പണവും പദവിയും പവറും ഒക്കെ ഉള്ളത്? ഞങ്ങൾ പാവങ്ങൾ, ഞങ്ങളുടെ ഭാഗത്ത് സത്യം മാത്രമേ ഉള്ളൂ.

ഞങ്ങളെപ്പോലെ ചോദ്യങ്ങൾ ചോദിച്ച വ്യക്തികളെയാണ് ഇവർ പവർ ഗ്രൂപ്പ് എന്ന് പറയുന്നതെങ്കിൽ, ഞങ്ങളുടെ കൂടെ ജനങ്ങളും പൊതുജനങ്ങളും കലയെ സ്നേഹിക്കുന്ന ആൾക്കാരും മാത്രമേ ഉള്ളൂ. അവരുടെ പിന്നിൽ വേറെ ആരൊക്കെ ഉണ്ട്, അതാണ് യഥാർഥ പവർ ഗ്രൂപ്പ്.

‘അമ്മ’യിലെ അംഗങ്ങൾ ആരും ഭരണത്തിൽ ഇടപെടുകയോ പ്രശ്നത്തിന് ചെല്ലുകയോ ചെയ്തിട്ടില്ല. ഇവർ തമ്മിലുള്ള അടിയും പിടിയും ഗൂഢാലോചനയും, സെക്യൂരിറ്റിയെയും മാനേജരെയും കുറിച്ചുള്ള ഗൂഢാലോചനയും, തമ്മിൽ തമ്മിൽ വർഗ്ഗീയത പറയുന്നതുമൊക്കെയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

ഇപ്പോൾ അതിനെക്കുറിച്ചൊന്നും സംസാരിക്കാതെ, ഇതുവരെ ഉണ്ടായതൊന്നും മിണ്ടരുത് എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയൊക്കെ ഭീഷണിപ്പെടുത്തിയാണ് അവർ ജനറൽ ബോഡിയിലേക്ക് വന്നത്.

ഇപ്പോൾ അതൊക്കെ എല്ലാവരും മറന്നുപോയോ? എക്സിക്യൂട്ടീവ് കമ്മറ്റി അല്ലെ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയത് അല്ലാതെ ‘അമ്മ’യിലെ അംഗങ്ങൾ അല്ലല്ലോ. കണക്ക് ചോദിച്ചതിനല്ലേ അവർ രാജിവച്ചു പോയത്. എന്നിട്ടിപ്പോൾ അൻസിബയോടുള്ള വർഗ്ഗീയ നിലപാടുകളും, അഴിമതിയും, കണക്കുകളും റിപ്പോർട്ടുകളും സമർപ്പിക്കാത്തതുമെല്ലാം മറയ്ക്കാൻ വേണ്ടിയിട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ഈയൊരു കളി കളിച്ച് വിഷയം വഴിതിരിച്ചുവിട്ടു.

പാവപ്പെട്ട അമ്മയിലെ അംഗങ്ങളെ സഹായിക്കാനും അവർക്ക് വെൽഫെയറും ഇൻഷുറൻസും കൈനീട്ടവും നൽകാനുമൊക്കെയാണ് ലാലേട്ടനും മമ്മൂക്കയും അമ്മയുടെ ഒപ്പം നിൽക്കുന്നത്.

കൈനീട്ടം 1500 രൂപയിൽ നിന്ന് 5000 രൂപയാക്കി കൂട്ടാൻ മുൻപും പ്ലാൻ ഉണ്ടായിരുന്നു. കോർപ്പറേറ്റുകളുടെ പണം ‘അമ്മ’ മുമ്പും സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. അത് ഏത് കോർപ്പറേറ്റുകളാ? ‘അമ്മ’ ആകെ മഴവിൽ മനോരമയുടെ ഷോ നടത്തി പൈസ സമാഹരിച്ചിട്ടുണ്ടെന്നല്ലാതെ ഈ 31 വർഷത്തിന്‍റെ ഇടയ്ക്ക് വേറെ ഏത് കോർപ്പറേറ്റുകളുടെ കൈയിൽ നിന്നാണ് പണം വാങ്ങിയിട്ടുള്ളതെന്ന് അവർ തെളിയിക്കണം. ചുമ്മാ ആരോപിക്കരുത്.

ഇപ്പോൾ ഇവർ സമൂഹത്തിനു മുന്നിൽ പിഷാരടിയുടെ പേര് മോശമാക്കി. ഈ അനുഭവം അനുഭവം നാളെ ‘അമ്മ’യിലെ ആർക്കും വരാം. എങ്ങനെയാണോ അൻസിബയോടൊപ്പം ഞങ്ങൾ നിൽക്കുന്നത്, അതുപോലെ തന്നെ പിഷാരടിയോടൊപ്പം ഞങ്ങളൊക്കെയുണ്ട്. ഞാൻ പിഷാരടിയുടെ ഈ വോയിസ് കേട്ട ദിവസം തന്നെ വിളിച്ചിരുന്നു. പക്ഷേ ആള് ഭയങ്കര ഡൗൺ ആണ്, ഫോൺ എടുത്തില്ല. ഇന്നലെയും ഞാൻ മെസേജ് അയച്ചിട്ടുണ്ട്, എല്ലാവർക്കും വലിയ വിഷമമുണ്ട്.

ഇത്രയും വലിയൊരു ക്രൂരത അവർ കാണിക്കാൻ പാടില്ലായിരുന്നു. പിഷാരടി ഒരു പ്രശ്നത്തിലും ഇല്ലായിരുന്നു, ഇത് രമ്യതയിൽ പരിഹരിക്കാൻ വേണ്ടി വന്ന ഒരു മനുഷ്യനെ കുടുക്കി പൊതുജനങ്ങളുടെ മുൻപിൽ നാണംകെടുത്തി. പിഷാരടി ജയിച്ചപ്പോൾ ഉമ്മ കൊടുക്കുന്ന പടമാണ് ഇവർ പങ്കുവെച്ചത്, എന്നിട്ട് തോളിൽ കൈ ഇട്ടുകൊണ്ട് ഇരുന്ന് ഭയങ്കര ചതിയല്ലേ ചെയ്തത്?

സഹപ്രവർത്തകനെ ചതിച്ച ശ്വേതാ മേനോന് മമ്മൂക്കയും ലാലേട്ടനും പിന്തുണ കൊടുക്കുമോ ഇല്ലയോ എന്ന് അവർ തന്നെ വ്യക്തമാക്കട്ടെ. പിഷാരടിയെ ഞങ്ങൾക്കെല്ലാം നന്നായി അറിയാം. ആരോടും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളല്ല പിഷാരടി. പിഷാരടിയ്ക്ക് എന്‍റെ പൂർണ പിന്തുണയുണ്ട്. " ഉഷ ഹസീന പറഞ്ഞു.

06-07-2026

പിഷാരടി വലിയ മാനസിക വിഷമത്തിലാണ്; ഈ ക്രൂരത ചെയ്യാൻ പാടില്ലായിരുന്നു: ഉഷ ഹസീന  

 

താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനറായിരുന്ന എംഎൽഎ രമേഷ് പിഷാരടിയും സംഘടനയുടെ പ്രസിഡന്‍റ് ശ്വേതാ മേനോനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ വിശദ്ദീകരണവുമായി നടി ഉഷ ഹസീന.

യാഥാർഥ്യം മനസിലാക്കാതെ രമേഷ് പിഷാരടിയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം തികച്ചും ഖേദകരമാണെന്നും പിഷാരടിയ്ക്ക് തന്‍റെ പൂർണ പിന്തുണയുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി.

മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതാ മേനോന്‍റെ വാദങ്ങൾ വെറും കള്ളമാണെന്ന് ഉഷ ഹസീന പറഞ്ഞു.

‘‘ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നത് വളരെ ഖേദകരമാണ്. അതിന്റെ ചുവടുപിടിച്ച് പിഷാരടിയ്ക്കെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ‘അമ്മ’യിലെ അംഗങ്ങൾക്കെല്ലാം തന്നെ ഇതിൽ ഭയങ്കരമായ പ്രതിഷേധവും സങ്കടവുമുണ്ട്.

ആ സംഘടനയിലെ പ്രസിഡന്‍റ് ആയിരിക്കുന്ന ഒരാളാണ് സ്വന്തം അംഗത്തെ ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി അപമാനിക്കുന്നത്. അവർ പ്ലാൻ ചെയ്ത് ചെയ്ത ഓഡിയോ ആണെന്നുള്ളത് അതിനകത്ത് വ്യക്തമാണ്. അവർ പറഞ്ഞ പല കാര്യങ്ങളും അതിനകത്ത് മ്യൂട്ട് ചെയ്തിട്ടുമുണ്ട്. അത് വാട്സ്ആപ്പ് കോൾ ആയിരുന്നു, സാധാരണ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ പറ്റില്ലല്ലോ.

അപ്പോൾ മറ്റൊരു ഫോൺ വച്ച് റിക്കാർഡ് ചെയ്തതാണ്. അവർ നമ്മളെയൊക്കെ വിളിക്കുമ്പോഴും സാധാരണ വാട്സ്ആപ്പ് കോളാണ് വിളിക്കാറുള്ളത്.

ശ്വേതയും പിഷാരടിയും തമ്മിലുള്ള ആ സംഭാഷണത്തിന്‍റെ അവസാനം വന്ന ഓഡിയോ കട്ട് ചെയ്ത് ഒരു പി.ആർ ടീമാണ് ഇപ്പോൾ പബ്ലിഷ് ചെയ്തുകൊണ്ടിരിക്കുന്നത്. എവിടെയൊക്കെ എത്തിക്കാൻ പറ്റുമോ അവിടെയൊക്കെ അവർ ഇത് എത്തിക്കുകയാണ്.

അവരുടെ ഫോണിൽ റിക്കാർഡ് ചെയ്തത് അവരുടെ കൈയിൽ നിന്ന് തന്നെയല്ലേ പുറത്തുപോകൂ? ഹാക്ക് ചെയ്തതാണെന്ന് അവർ പറയുന്നത് ചുമ്മാ പച്ചക്കള്ളമാണ്. ഒരു പി.ആർ വർക്ക് നടത്തി ആ ഗ്രൂപ്പാണ് ഇത് പബ്ലിഷ് ചെയ്യുന്നത്. ഇത് വളരെ മോശവും തെറ്റുമാണ്, ശരിക്കും ഐ.ടി ആക്ട് പ്രകാരം വലിയൊരു ക്രൈം ആണ്.

അവരുടെ സംഭാഷണം കേട്ടാൽ ഇതുവരെ ഒന്നുമറിയാത്ത ഭൂമിയിലോട്ട് ഇപ്പോൾ പിറന്നുവീണ ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയോട് കൂടിയാണ് അവർ സംസാരിക്കുന്നത്.

പക്ഷേ, അവർ ഒരുപാട് തമാശകൾ പലപ്പോഴും അവിടെയിരുന്ന് പറഞ്ഞ് ചിരിച്ചിട്ടുള്ള ഒരാളാണ്. അവരുമായിട്ട് സൗഹൃദമുള്ള പലരും പറയുന്നുണ്ട്, ഇതിനേക്കാളും വലിയ കൗണ്ടറടിച്ച്, വലിയ ഡബിൾ മീനിംഗ് ഉള്ള കാര്യങ്ങൾ പറഞ്ഞ് അവർ മുൻപ് പൊട്ടിപ്പൊട്ടി ചിരിച്ചിട്ടുണ്ടെന്ന്.

സഹപ്രവർത്തകർ തമ്മിൽ തമ്മിൽ അങ്ങനെയുള്ള ഫ്രീഡം ഉള്ളതുകൊണ്ടല്ലേ പിഷാരടിയും തമാശയ്ക്ക് അങ്ങനെ സംസാരിച്ചത്? പിഷാരടിയെക്കുറിച്ച് ഞങ്ങൾക്ക് എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ്.

അദ്ദേഹം അങ്ങനെയുള്ള ഒരു വ്യക്തിയൊന്നുമല്ല. എത്രയോ വർഷങ്ങളായിട്ട് പിഷാരടിയെ എനിക്കറിയാം. ഉഷസ് ഓർക്കസ്ട്ര എന്ന് പറഞ്ഞ് എനിക്കൊരു ട്രൂപ്പ് ഉണ്ടായിരുന്നു, അതിൽ ആങ്കറായിട്ട് വന്നിട്ടുള്ള ആളാണ് പിഷാരടി. അദ്ദേഹം ഒരു നിലവിട്ട് നമ്മളോടൊന്നും സംസാരിക്കുക പോലുമില്ല, തമാശയ്ക്ക് പോലും ഒന്നും പറയാറില്ല.

ഇത് വ്യക്തമായ മാനിപുലേഷൻ ആണ്. കോടതിയിൽ സമർപ്പിക്കാൻ വേണ്ടിയിട്ട്, അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനറുമായിട്ട് പോലും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് വരുത്തിത്തീർക്കാൻ വേണ്ടി പ്ലാൻ ചെയ്ത് ചെയ്ത ഒരു കോളായിട്ടാണ് എനിക്ക് തോന്നുന്നത്.

തീർച്ചയായിട്ടും ഇത് വളരെ മോശമായിപ്പോയി. ‘അമ്മ’യിലെ ഒരു അംഗത്തെ ആ സംഘടനയിലെ പ്രസിഡന്‍റ് ആയിരിക്കുന്ന ആളാണ് ചതിച്ചത്. താൻ ആ സ്ഥാനത്തേക്ക് യോഗ്യയല്ല എന്ന് അവർ ഓരോ നിമിഷവും അവരുടെ പ്രവർത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള, ഇത്രയും ക്രൂക്ക്ഡ് മൈൻഡ് ഉള്ള ഒരാളെയാണോ നമ്മുടെ സംഘടനയെ നയിക്കാൻ ഇരുത്തേണ്ടത്?

ലാലേട്ടനും മമ്മൂക്കയും ഒക്കെ കൂട്ടുപിടിച്ച് അവരുടെ പിന്തുണയുണ്ടെന്ന് ഇവർ പറയുന്നത് വെറുതെയാണ്, ‘അമ്മ’യിലെ അംഗങ്ങൾ ആരും അത് വിശ്വസിക്കത്തില്ല. മമ്മൂക്കയോ ലാലേട്ടനോ ഒന്നും ഇങ്ങനെയൊരാളേ പിന്തുണയ്ക്കില്ല.

ഇനി നമ്മൾ അത് വിശ്വസിക്കണമെന്നുണ്ടെങ്കിൽ മമ്മൂക്കയോ ലാലേട്ടനോ നേരിട്ട് പറയണം, അവർ അവരുടെ മൗനം വെടിഞ്ഞ് സംസാരിക്കണം. ‘അമ്മ’യ്ക്ക് അഭിമാനമായി നിൽക്കുന്ന, എം.എൽ.എ ആയിട്ട് നിൽക്കുന്ന പിഷാരടിയെക്കൂടി ചതിക്കുന്ന ഇവരെ ലാലേട്ടനോ മമ്മൂക്കയോ പിന്തുണയ്ക്കുമോ എന്ന് അവർ തന്നെ വ്യക്തമാക്കട്ടെ.

അവർ പറയുന്നത് പവർ ഗ്രൂപ്പിനെതിരെയാണെന്നാണ് അവർ എന്ന്. എന്ത് പവർ ഗ്രൂപ്പ്? ആരാണ് പവർ ഗ്രൂപ്പ്? ഭരണസമിതിയിൽ നിന്ന് നീതി ലഭിക്കാത്ത ഒരു പെൺകുട്ടി, നീതി തേടി പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ കയറിയിറങ്ങിയ ആ കുട്ടിയുടെ കൂടെ നിൽക്കുന്ന ഞങ്ങളാണോ പവർ ഗ്രൂപ്പ്? ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ചോദിച്ച, അവരോട് കണക്ക് ചോദിച്ച ആൾക്കാരാണോ പവർ ഗ്രൂപ്പ്? പവർ അവർക്കല്ലേ ഉള്ളത്? വേറെ ഏതോ കോർപ്പറേറ്റുകളുടെ കയ്യിൽ നിന്ന് കോടികൾ കൊണ്ടുവന്ന് ‘അമ്മ’യിലും തരാമെന്ന് പറഞ്ഞ അവർക്കല്ലേ പണവും പദവിയും പവറും ഒക്കെ ഉള്ളത്? ഞങ്ങൾ പാവങ്ങൾ, ഞങ്ങളുടെ ഭാഗത്ത് സത്യം മാത്രമേ ഉള്ളൂ.

ഞങ്ങളെപ്പോലെ ചോദ്യങ്ങൾ ചോദിച്ച വ്യക്തികളെയാണ് ഇവർ പവർ ഗ്രൂപ്പ് എന്ന് പറയുന്നതെങ്കിൽ, ഞങ്ങളുടെ കൂടെ ജനങ്ങളും പൊതുജനങ്ങളും കലയെ സ്നേഹിക്കുന്ന ആൾക്കാരും മാത്രമേ ഉള്ളൂ. അവരുടെ പിന്നിൽ വേറെ ആരൊക്കെ ഉണ്ട്, അതാണ് യഥാർഥ പവർ ഗ്രൂപ്പ്.

‘അമ്മ’യിലെ അംഗങ്ങൾ ആരും ഭരണത്തിൽ ഇടപെടുകയോ പ്രശ്നത്തിന് ചെല്ലുകയോ ചെയ്തിട്ടില്ല. ഇവർ തമ്മിലുള്ള അടിയും പിടിയും ഗൂഢാലോചനയും, സെക്യൂരിറ്റിയെയും മാനേജരെയും കുറിച്ചുള്ള ഗൂഢാലോചനയും, തമ്മിൽ തമ്മിൽ വർഗ്ഗീയത പറയുന്നതുമൊക്കെയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

ഇപ്പോൾ അതിനെക്കുറിച്ചൊന്നും സംസാരിക്കാതെ, ഇതുവരെ ഉണ്ടായതൊന്നും മിണ്ടരുത് എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയൊക്കെ ഭീഷണിപ്പെടുത്തിയാണ് അവർ ജനറൽ ബോഡിയിലേക്ക് വന്നത്.

ഇപ്പോൾ അതൊക്കെ എല്ലാവരും മറന്നുപോയോ? എക്സിക്യൂട്ടീവ് കമ്മറ്റി അല്ലെ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയത് അല്ലാതെ ‘അമ്മ’യിലെ അംഗങ്ങൾ അല്ലല്ലോ. കണക്ക് ചോദിച്ചതിനല്ലേ അവർ രാജിവച്ചു പോയത്. എന്നിട്ടിപ്പോൾ അൻസിബയോടുള്ള വർഗ്ഗീയ നിലപാടുകളും, അഴിമതിയും, കണക്കുകളും റിപ്പോർട്ടുകളും സമർപ്പിക്കാത്തതുമെല്ലാം മറയ്ക്കാൻ വേണ്ടിയിട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ഈയൊരു കളി കളിച്ച് വിഷയം വഴിതിരിച്ചുവിട്ടു.

പാവപ്പെട്ട അമ്മയിലെ അംഗങ്ങളെ സഹായിക്കാനും അവർക്ക് വെൽഫെയറും ഇൻഷുറൻസും കൈനീട്ടവും നൽകാനുമൊക്കെയാണ് ലാലേട്ടനും മമ്മൂക്കയും അമ്മയുടെ ഒപ്പം നിൽക്കുന്നത്.

കൈനീട്ടം 1500 രൂപയിൽ നിന്ന് 5000 രൂപയാക്കി കൂട്ടാൻ മുൻപും പ്ലാൻ ഉണ്ടായിരുന്നു. കോർപ്പറേറ്റുകളുടെ പണം ‘അമ്മ’ മുമ്പും സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. അത് ഏത് കോർപ്പറേറ്റുകളാ? ‘അമ്മ’ ആകെ മഴവിൽ മനോരമയുടെ ഷോ നടത്തി പൈസ സമാഹരിച്ചിട്ടുണ്ടെന്നല്ലാതെ ഈ 31 വർഷത്തിന്‍റെ ഇടയ്ക്ക് വേറെ ഏത് കോർപ്പറേറ്റുകളുടെ കൈയിൽ നിന്നാണ് പണം വാങ്ങിയിട്ടുള്ളതെന്ന് അവർ തെളിയിക്കണം. ചുമ്മാ ആരോപിക്കരുത്.

ഇപ്പോൾ ഇവർ സമൂഹത്തിനു മുന്നിൽ പിഷാരടിയുടെ പേര് മോശമാക്കി. ഈ അനുഭവം അനുഭവം നാളെ ‘അമ്മ’യിലെ ആർക്കും വരാം. എങ്ങനെയാണോ അൻസിബയോടൊപ്പം ഞങ്ങൾ നിൽക്കുന്നത്, അതുപോലെ തന്നെ പിഷാരടിയോടൊപ്പം ഞങ്ങളൊക്കെയുണ്ട്. ഞാൻ പിഷാരടിയുടെ ഈ വോയിസ് കേട്ട ദിവസം തന്നെ വിളിച്ചിരുന്നു. പക്ഷേ ആള് ഭയങ്കര ഡൗൺ ആണ്, ഫോൺ എടുത്തില്ല. ഇന്നലെയും ഞാൻ മെസേജ് അയച്ചിട്ടുണ്ട്, എല്ലാവർക്കും വലിയ വിഷമമുണ്ട്.

ഇത്രയും വലിയൊരു ക്രൂരത അവർ കാണിക്കാൻ പാടില്ലായിരുന്നു. പിഷാരടി ഒരു പ്രശ്നത്തിലും ഇല്ലായിരുന്നു, ഇത് രമ്യതയിൽ പരിഹരിക്കാൻ വേണ്ടി വന്ന ഒരു മനുഷ്യനെ കുടുക്കി പൊതുജനങ്ങളുടെ മുൻപിൽ നാണംകെടുത്തി. പിഷാരടി ജയിച്ചപ്പോൾ ഉമ്മ കൊടുക്കുന്ന പടമാണ് ഇവർ പങ്കുവെച്ചത്, എന്നിട്ട് തോളിൽ കൈ ഇട്ടുകൊണ്ട് ഇരുന്ന് ഭയങ്കര ചതിയല്ലേ ചെയ്തത്?

സഹപ്രവർത്തകനെ ചതിച്ച ശ്വേതാ മേനോന് മമ്മൂക്കയും ലാലേട്ടനും പിന്തുണ കൊടുക്കുമോ ഇല്ലയോ എന്ന് അവർ തന്നെ വ്യക്തമാക്കട്ടെ. പിഷാരടിയെ ഞങ്ങൾക്കെല്ലാം നന്നായി അറിയാം. ആരോടും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളല്ല പിഷാരടി. പിഷാരടിയ്ക്ക് എന്‍റെ പൂർണ പിന്തുണയുണ്ട്. " ഉഷ ഹസീന പറഞ്ഞു.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

06-07-2026

കരുതലിന്‍റെ കരങ്ങൾ നീട്ടി മലയാളി നഴ്സ്; ബോധരഹിതയായ യാത്രക്കാരിക്ക് തുണയായി പൂജ രാജകുമാരൻ

ദുബായി: ദുബായി - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ച് സഹയാത്രക്കാരിക്കുണ്ടായ മെഡിക്കൽ എമർജൻസി കൈകാര്യം ചെയ്ത് കൈയടി നേടിയിരിക്കുകയാണ് റാസൽഖൈമ ആശുപത്രിയിലെ നഴ്സായ കൊല്ലം പരവൂർ സ്വദേശിനി പൂജ രാജകുമാരൻ.

ഈ മാസം ഒന്നിന് രാത്രി 7.50ന് ദുബായിയിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 530 വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകമാണ് സംഭവം. വിമാനത്തിൽ ഡോക്‌ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ അറിയിക്കുക എന്ന കാബിൻ ക്രൂവിന്‍റെ അനൗൺസ്മെന്‍റ് കേട്ടയുടൻ അവധിക്ക് നാട്ടിലേക്ക് പോവുകയായിരുന്ന പൂജ ഓടിയെത്തി.

ദുബായിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരിയാണ് കടുത്ത ക്ഷീണത്തെ തുടർന്ന് ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയത്. ഭയം മൂത്ത് വിറയ്ക്കാൻ തുടങ്ങിയ യാത്രക്കാരിക്ക് പൂജ ഉടൻ പ്രഥമശുശ്രൂഷ നൽകി.

വെള്ളം കുടിപ്പിക്കുകയും കൈകൾ തിരുമ്മി ചൂടാക്കി നൽകുകയും ചെയ്തു. മാനസികമായി ധൈര്യം പകരാനും പൂജ ശ്രദ്ധിച്ചു.

ആശങ്കയിലായ സീനിയർ കാബിൻ ക്രൂ വിമാനം അടുത്ത വിമാനത്താവളത്തിൽ ഇറക്കണോ എന്ന് ചോദിച്ചപ്പോൾ, തന്‍റെ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിന്‍റെ ബലത്തിൽ പൂജ വേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു.

ടെൻഷൻ മൂലമുണ്ടായ പ്രശ്നമാണെന്നും യാത്രക്കാരി ഇപ്പോൾ സുരക്ഷിതയാണെന്നും പൂജ അറിയിച്ചു. വിമാനം പിറ്റേന്ന് പുലർച്ചെ 1.30ന് തിരുവനന്തപുരത്ത് എത്തുന്നത് വരെ സഹയാത്രക്കാരിക്ക് വേണ്ട പരിച്ചരണം പൂജ കൃത്യമായി നൽകി.

സൗദിയിലെ നജ്റാനിൽ മൂന്ന് വർഷവും ജിദ്ദയിൽ ഒരു വർഷവും ജോലി ചെയ്ത പൂജ കഴിഞ്ഞ വർഷം ഓഗസ്റ്റ് 22നാണ് റാസൽഖൈമ ആശുപത്രിയിൽ ചേർന്നത്. വർഷത്തിലൊരിക്കൽ നാട്ടിൽ പോകാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് പൂജ പറയുന്നു.

രാജകുമാരൻ - സുഷമ ദമ്പതികളുടെ മകളായ പൂജയ്ക്ക് യുവാൻ എന്നൊരു മകനുണ്ട്. വിമാന കമ്പനി അധികൃതരും സഹയാത്രികരും പൂജയുടെ സേവനത്തെ അഭിനന്ദിച്ചു.

06-07-2026

കരുതലിന്‍റെ കരങ്ങൾ നീട്ടി മലയാളി നഴ്സ്; ബോധരഹിതയായ യാത്രക്കാരിക്ക് തുണയായി പൂജ രാജകുമാരൻ

ദുബായി: ദുബായി - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ച് സഹയാത്രക്കാരിക്കുണ്ടായ മെഡിക്കൽ എമർജൻസി കൈകാര്യം ചെയ്ത് കൈയടി നേടിയിരിക്കുകയാണ് റാസൽഖൈമ ആശുപത്രിയിലെ നഴ്സായ കൊല്ലം പരവൂർ സ്വദേശിനി പൂജ രാജകുമാരൻ.

ഈ മാസം ഒന്നിന് രാത്രി 7.50ന് ദുബായിയിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 530 വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകമാണ് സംഭവം. വിമാനത്തിൽ ഡോക്‌ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ അറിയിക്കുക എന്ന കാബിൻ ക്രൂവിന്‍റെ അനൗൺസ്മെന്‍റ് കേട്ടയുടൻ അവധിക്ക് നാട്ടിലേക്ക് പോവുകയായിരുന്ന പൂജ ഓടിയെത്തി.

ദുബായിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരിയാണ് കടുത്ത ക്ഷീണത്തെ തുടർന്ന് ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയത്. ഭയം മൂത്ത് വിറയ്ക്കാൻ തുടങ്ങിയ യാത്രക്കാരിക്ക് പൂജ ഉടൻ പ്രഥമശുശ്രൂഷ നൽകി.

വെള്ളം കുടിപ്പിക്കുകയും കൈകൾ തിരുമ്മി ചൂടാക്കി നൽകുകയും ചെയ്തു. മാനസികമായി ധൈര്യം പകരാനും പൂജ ശ്രദ്ധിച്ചു.

ആശങ്കയിലായ സീനിയർ കാബിൻ ക്രൂ വിമാനം അടുത്ത വിമാനത്താവളത്തിൽ ഇറക്കണോ എന്ന് ചോദിച്ചപ്പോൾ, തന്‍റെ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിന്‍റെ ബലത്തിൽ പൂജ വേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു.

ടെൻഷൻ മൂലമുണ്ടായ പ്രശ്നമാണെന്നും യാത്രക്കാരി ഇപ്പോൾ സുരക്ഷിതയാണെന്നും പൂജ അറിയിച്ചു. വിമാനം പിറ്റേന്ന് പുലർച്ചെ 1.30ന് തിരുവനന്തപുരത്ത് എത്തുന്നത് വരെ സഹയാത്രക്കാരിക്ക് വേണ്ട പരിച്ചരണം പൂജ കൃത്യമായി നൽകി.

സൗദിയിലെ നജ്റാനിൽ മൂന്ന് വർഷവും ജിദ്ദയിൽ ഒരു വർഷവും ജോലി ചെയ്ത പൂജ കഴിഞ്ഞ വർഷം ഓഗസ്റ്റ് 22നാണ് റാസൽഖൈമ ആശുപത്രിയിൽ ചേർന്നത്. വർഷത്തിലൊരിക്കൽ നാട്ടിൽ പോകാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് പൂജ പറയുന്നു.

രാജകുമാരൻ - സുഷമ ദമ്പതികളുടെ മകളായ പൂജയ്ക്ക് യുവാൻ എന്നൊരു മകനുണ്ട്. വിമാന കമ്പനി അധികൃതരും സഹയാത്രികരും പൂജയുടെ സേവനത്തെ അഭിനന്ദിച്ചു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

06-07-2026

2028 പിസിഎൻഎകെയ്ക്ക് ഒക്‌ലഹോമ വേദിയാകും

ഒക്‌ലഹോമ: വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മകളുടെ ആത്മീയ മഹാസംഗമമായ പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ്, പിസിഎൻഎകെയുടെ 41-ാമത് മഹാസമ്മേളനം 2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ അമേരിക്കയിലെ ഒക്‌ലഹോമയിൽ നടക്കും.

"Rooted in Faith - United in Spirit' എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. ഇതിന്‍റെ മലയാളം "വിശ്വാസത്തിൽ വേരൂന്നി - ആത്മാവിൽ ഒന്നായി' എന്നാണ്. ഷിക്കാഗോയിൽ നടന്ന പിസിഎൻഎകെ ജനറൽ ബോഡി യോഗത്തിൽ 2028-ലെ ദേശീയ മഹാസമ്മേളനത്തിനായുള്ള പ്രാഥമിക ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പാസ്റ്റർ തേജസ് തോമസിനെ നാഷണൽ കൺവീനറായും, ബിനോയ് ഫിലിപ്പ് കരുമാങ്കലിനെ നാഷണൽ സെക്രട്ടറിയായും നിബു വെള്ളവന്താനത്തെ നാഷണൽ ട്രഷററായും പാസ്റ്റർ ഡെവിൻ ഡാനിയേലിനെ ഇംഗ്ലീഷ് കോഓർഡിനേറ്ററായും ഡോ. ഗ്രേസ് ഗീവർഗീസിനെ ലേഡീസ് കോഓർഡിനേറ്ററായും, സാം തോമസിനെ ജനറൽ കോഓർഡിനേറ്ററായും, പാസ്റ്റർ മാത്യു സാമുവലിനെ പ്രയർ കോഓർഡിനേറ്ററായും ഷെറി കെ. ജോർജിനെ പബ്ലിക് റിലേഷൻസ് കോഓർഡിനേറ്ററായും ഫിന്നി രാജു ഹൂസ്റ്റണിനെ നാഷണൽ മീഡിയ കോഓർഡിനേറ്ററായും തെരഞ്ഞെടുത്തു.

വിപുലമായ ദേശീയ കമ്മിറ്റിയും ഒക്‌ലഹോമ ലോക്കൽ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തിൽ ആത്മീയ സന്ദേശങ്ങൾ, പൊതുസമ്മേളനങ്ങൾ, ആരാധന, സംഗീതശുശ്രൂഷകൾ, കുടുംബസംഗമം, വനിതാ സമ്മേളനം, യുവജന-കുട്ടികളുടെ പ്രത്യേക സമ്മേളനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആത്മീയ പരിപാടികൾ നടക്കും. വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി ഈ മഹാസമ്മേളനം മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

06-07-2026

ജർമനിയിലെ കേരള ലത്തീൻ കത്തോലിക്കാ സമൂഹത്തിന്‍റെ കുടുംബസംഗമം "ഒപ്പം' ബിംഗനിൽ നടത്തി

ബിംഗൻ (ജർമനി): ജർമനിയിലെ പ്രവാസി ലത്തീൻ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ "ഒപ്പം' കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണവുമായ അന്തരീക്ഷത്തിൽ വിജയകരമായി സമാപിച്ചു. ജർണനിയുടെ വിവിധ നഗരങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി അറുപതിലധികം വിശ്വാസികളാണ് സംഗമത്തിൽ ഒത്തുചേർന്നത്.

ആത്മീയ ചൈതന്യവും പരസ്പര സ്നേഹവും പങ്കുവച്ച ഈ സംഗമത്തിൽ എട്ട് വൈദികരും 15 സന്യാസിനിമാരും സജീവ സാന്നിധ്യമായി. മുതിർന്നവരും യുവജനങ്ങളും കുട്ടികളും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ ഐക്യവും ഉണർവ്വും പകർന്നു.

ആത്മീയ ചൈതന്യവും കമ്മ്യൂണിറ്റി ബോണ്ടും

വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പ്രത്യേക പ്രാർഥനകൾ, ആത്മീയ പങ്കുവയ്ക്കലുകൾ, കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ്, വിവിധ കലാ-കായിക പരിപാടികൾ എന്നിവ സംഗമത്തിന് മാറ്റ് കൂട്ടി.

 

04-07-2026

ഇസബെൽ മേരി തോമസ് അവാർഡ് ഹിമ ഹാപ്പിക്ക്

കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്‍റ് അൽഫോൻസാ ഇടവകയിലെ സെന്‍റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്‍റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.

പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്‍റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.

സെന്‍റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.

അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്‌ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.

04-07-2026

ഗുഡ്ഗാവ് ഭദ്രാസനത്തിൽ ലഹരിവിരുദ്ധ പ്രചാരണം നടത്തി

ഭോപ്പാൽ: മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിലുള്ള ഭദ്രാസനതല ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം. ഭോപ്പാൽ സെന്‍റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ദദ്രാസന പ്രസിഡന്‍റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.

ഫാ. ചാൾസ് വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ഭോപ്പാൽ വൈദിക ജില്ല വികാരി ജനറൽ ഫാ. വിശാഖ് സ്കറിയ ആമുഖ പ്രഭാഷണം നടത്തി. ദദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗുഡ്ഗാവ് ഭദ്രാസനത്തിന്‍റെ ബാർ-ഈത്തോ-കാശിറോ (സഭയുടെ ഉത്സാഹിയായ പുത്രൻ) പദവിക്ക് അർഹനായ എൻ.സി. ഫിലിപ്പിനെ ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു സാമുവേലിനെ ചടങ്ങിൽ അഭിനന്ദിച്ചു.

ചടങ്ങിൽ ഭോപ്പാൽ റീജണിലെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. നവംബർ ഒമ്പത്, 10 തീയതികളിൽ ഭോപ്പാൽ സെന്‍റ് തോമസ് സ്കൂളിൽ നടക്കുന്ന ഭദ്രാസന ജനറൽ കൺവൻഷൻ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് എംസിഎ ഭദ്രാസന പ്രസിഡന്‍റ് അവലോകനം നടത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.

ഭോപ്പാൽ റീജൺ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കെ.ഒ. സ്റ്റീഫൻ, ഇപിസി സെക്രട്ടറി സാബു സാമുവൽ എന്നിവർ പ്രസംഗിച്ചു. എംസിഎ ഭദ്രാസന സെക്രട്ടറി ലിസി സ്റ്റീഫൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വൈ. ഷാജി നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച ബോധവത്കരണ സെമിനാറുകളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

06-07-2026

എലിപ്പനി: കരുതൽ വേണം‌

എലിപ്പനി

മൃഗ മൂത്രത്തിലൂടെയോ ഇവ കലർന്ന വെള്ളത്തിലൂടെയോ ആണ് എലിപ്പനി പകരുന്നത്. കരണ്ടു തിന്നുന്ന ജീവികളാണ് ഈ രോഗം പ്രധാനമായും പരത്തുന്നത്. മനുഷ്യരുടെ തൊലി, കണ്ണ്, വായ്, മൂക്ക്, യോനി എന്നിവയിലുള്ള മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിച്ച് രോഗം പരത്തുന്നു.

* ജലദോഷം, പനി, വിറയൽ, ക്ഷീണം, തലവേദന എന്നിവയുണ്ടാകുന്നു. ഹൃദയം, കരൾ, വൃക്ക, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിച്ച് രോഗി ഗുരുതരാവസ്ഥയിൽ ആകുന്നു.

പക്ഷിപ്പനി

എച്ച് 1 എൻ വൺ, ഇൻഫ്ലുവൻസ എ. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ തുടങ്ങി ശ്വാസ തടസം വരെ ഉണ്ടാക്കുകയും മരണത്തിന് കാരണമാകാനും സാധ്യത.

ത്വക്ക് രോഗങ്ങൾ

ഫംഗസ് അണുബാധകൾ കൂടുന്നതും മഴക്കാലത്താണ്. അന്തരീക്ഷത്തിൽ ഈർപ്പം ഉള്ളതുകൊണ്ട് വിവിധതരം സൂക്ഷ്മ ജീവികൾക്ക് വളരാൻ ഏറെ സഹായകരമായ കാലാവസ്ഥയാണ്.

അതുകൊണ്ടു തന്നെ പൂപ്പൽ രോഗം (ഫംഗൽ ഇൻഫെക്ഷൻ) ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

* ഉണങ്ങാത്ത വസ്ത്രം ധരിക്കരുത്

ദഹനസംബന്ധമായ പ്രശ്നങ്ങൾ

മഴക്കാലത്ത് ദഹന വ്യവസ്ഥ തകരാറിലായിരിക്കും. ഇക്കാലത്ത് എളുപ്പം ദഹിക്കാത്തതും തണുപ്പുള്ളതുമായ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, വയറിളക്കം, ചർദി എന്നിവയും കാണാറുണ്ട്.

വളംകടി

മഴക്കാലത്ത് ചെരുപ്പിടാതെയും ശുചിത്വം പാലിക്കാതെയും മലിനജലത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന രോഗമാണ് കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന വളംകടി.

അതുപോലെ നഖത്തിനു ചുറ്റും പഴുക്കുന്ന രോഗാവസ്ഥയും മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു.

വിവരങ്ങൾക്കു കടപ്പാട്: ഡോ, നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്‍റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.

06-07-2026

എലിപ്പനി: കരുതൽ വേണം‌

എലിപ്പനി

മൃഗ മൂത്രത്തിലൂടെയോ ഇവ കലർന്ന വെള്ളത്തിലൂടെയോ ആണ് എലിപ്പനി പകരുന്നത്. കരണ്ടു തിന്നുന്ന ജീവികളാണ് ഈ രോഗം പ്രധാനമായും പരത്തുന്നത്. മനുഷ്യരുടെ തൊലി, കണ്ണ്, വായ്, മൂക്ക്, യോനി എന്നിവയിലുള്ള മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിച്ച് രോഗം പരത്തുന്നു.

* ജലദോഷം, പനി, വിറയൽ, ക്ഷീണം, തലവേദന എന്നിവയുണ്ടാകുന്നു. ഹൃദയം, കരൾ, വൃക്ക, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിച്ച് രോഗി ഗുരുതരാവസ്ഥയിൽ ആകുന്നു.

പക്ഷിപ്പനി

എച്ച് 1 എൻ വൺ, ഇൻഫ്ലുവൻസ എ. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ തുടങ്ങി ശ്വാസ തടസം വരെ ഉണ്ടാക്കുകയും മരണത്തിന് കാരണമാകാനും സാധ്യത.

ത്വക്ക് രോഗങ്ങൾ

ഫംഗസ് അണുബാധകൾ കൂടുന്നതും മഴക്കാലത്താണ്. അന്തരീക്ഷത്തിൽ ഈർപ്പം ഉള്ളതുകൊണ്ട് വിവിധതരം സൂക്ഷ്മ ജീവികൾക്ക് വളരാൻ ഏറെ സഹായകരമായ കാലാവസ്ഥയാണ്.

അതുകൊണ്ടു തന്നെ പൂപ്പൽ രോഗം (ഫംഗൽ ഇൻഫെക്ഷൻ) ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

* ഉണങ്ങാത്ത വസ്ത്രം ധരിക്കരുത്

ദഹനസംബന്ധമായ പ്രശ്നങ്ങൾ

മഴക്കാലത്ത് ദഹന വ്യവസ്ഥ തകരാറിലായിരിക്കും. ഇക്കാലത്ത് എളുപ്പം ദഹിക്കാത്തതും തണുപ്പുള്ളതുമായ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, വയറിളക്കം, ചർദി എന്നിവയും കാണാറുണ്ട്.

വളംകടി

മഴക്കാലത്ത് ചെരുപ്പിടാതെയും ശുചിത്വം പാലിക്കാതെയും മലിനജലത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന രോഗമാണ് കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന വളംകടി.

അതുപോലെ നഖത്തിനു ചുറ്റും പഴുക്കുന്ന രോഗാവസ്ഥയും മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു.

വിവരങ്ങൾക്കു കടപ്പാട്: ഡോ, നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്‍റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

തൊഴിൽ അല്ല, ഇത് സേവനം; ഡോക്‌ടേഴ്സ് ദിനത്തിൽ കുറിപ്പുമായി യുവഡോക്‌ടർ

ഡോക്‌ടറാകുന്നത് ഒരു തൊഴിൽ മാത്രം അല്ല; അതൊരു ഉത്തരവാദിത്തവും ഒരു പ്രതിജ്ഞയും മനുഷ്യജീവിതത്തോടുള്ള ദീർഘകാല സമർപ്പണവുമാണ്. പ്രത്യേകിച്ച് കുട്ടികളുടെ അതിതീവ്രപരിചരണ രംഗത്ത് പ്രവർത്തിക്കുമ്പോൾ ഓരോ നിമിഷവും നിർണായകമാണ്.

ഒരു കുഞ്ഞിന്‍റെ ശ്വാസം സ്ഥിരത നേടുന്ന നിമിഷവും ആശങ്കയോടെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷ മടങ്ങിയെത്തുന്ന നിമിഷവും എന്‍റെ ജീവിതത്തെ ഏറ്റവും അർഥവത്താക്കുന്ന അനുഭവങ്ങളായി ഞാൻ കാണുന്നു.

കഴിഞ്ഞ ഏഴ് വർഷമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് ആൻഡ് പീഡിയാട്രിക് ഇന്‍റൻസിവിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുമ്പോൾ, ചികിത്സ എന്നത് ശാസ്ത്രവും കരുണയും സംഗമിക്കുന്ന അതിവിശിഷ്‌ടമായൊരു സേവനമാണെന്ന് ഞാൻ ദിനംപ്രതി കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നു.

എന്‍റെ വൈദ്യജീവിതത്തിന്‍റെ അടിത്തറ മദ്രാസ് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിലൂടെയാണ് രൂപം കൊണ്ടത്. തുടർന്ന് PGI Chandigarh-ൽ നിന്ന് MD Pediatrics നേടിയതും പിന്നീട് Sir Ganga Ram Hospital, Delhi-യിൽ super speciality പരിശീലനം നേടിയതും Pediatric Critical Care എന്ന മേഖലയിലേക്കുള്ള എന്‍റെ യാത്രയെ കൂടുതൽ ദൃഢമാക്കി.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് വൈദ്യവിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ, ചികിത്സയെ ഞാൻ പ്രധാനമായും അറിവിന്‍റെയും നൈപുണ്യത്തിന്‍റെയും ഒരു ശാസ്ത്രമേഖലയായി കണ്ടിരുന്നു. എന്നാൽ കാലവും അനുഭവങ്ങളും എന്നെ പഠിപ്പിച്ചത്, വൈദ്യസേവനം രോഗനിർണയത്തിലും ചികിത്സാനിർദേശത്തിലും മാത്രം ഒതുങ്ങുന്നില്ലെന്ന സത്യമാണ്.

രോഗിയുടെ കുടുംബത്തിന്‍റെ ഭയങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുകയും വിശ്വാസം, ആശയവിനിമയം, കരുണ എന്നിവയെ ചികിത്സയുടെ അനിവാര്യ ഘടകങ്ങളായി കാണുകയും ചെയ്യേണ്ടത് അത്ര തന്നെ പ്രാധാന്യമുള്ളതാണ്.

ഒരു Pediatric Intensivist എന്ന നിലയിൽ, കരുണയും സഹാനുഭൂതിയും തന്നെയാണ് എന്‍റെ ചികിത്സാസമീപനത്തിന്‍റെ അടിത്തറ. ഐസിയുവിൽ പ്രവേശിക്കുന്ന ഓരോ കുഞ്ഞും ഒരു രോഗാവസ്ഥ മാത്രമല്ല; ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനകളും ചുറ്റിപ്പറ്റിയുള്ള ജീവനുലകമാണ്.

അതുകൊണ്ട് ചികിത്സ നൽകുന്നതിനൊപ്പം മാതാപിതാക്കളുമായി സുതാര്യവും കരുതലോടുകൂടിയതുമായ ആശയവിനിമയം പുലർത്തുന്നതും അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയേറിയ നിമിഷങ്ങളിൽ വ്യക്തവും സത്യസന്ധവും ആശ്വാസകരവുമായി വിവരങ്ങൾ നൽകുന്നത് വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നു.

വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ധാരണകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ചികിത്സ നൽകുന്ന ഡോക്ടറിലുള്ള രോഗിയുടെ വിശ്വാസം വൈദ്യസേവനത്തിന്‍റെ അടിസ്ഥാനശിലയായി നിലകൊള്ളുന്നു. പലപ്പോഴും രോഗശമനത്തിന് മരുന്നുകൾക്കപ്പുറം മനുഷ്യത്വവും ആശ്വാസം പകരുന്ന വാക്കുകളും അനിവാര്യമായി മാറുന്നു.

എന്റെ വൈദ്യജീവിതത്തിലെ ചില നേട്ടങ്ങളെ ഞാൻ ഏറെ നന്ദിയോടെ ഓർക്കുന്നു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ, ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ MIS-C കേസ് വിജയകരമായി ചികിത്സിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിച്ചു.

2024 ജൂലൈയിൽ, ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് രക്ഷപ്പെട്ട ആദ്യ രോഗിയെ ചികിത്സിച്ച സംഘത്തിന് നേതൃത്വം നൽകാനായതും പത്തിലേറെ കുട്ടികളെ പ്രസ്തുത രോഗത്തിൽ നിന്ന് രക്ഷിക്കാനായതും കരിയറിലെ നിർണായക നാഴികക്കല്ലുകളായി.

അതോടൊപ്പം, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലും വൈദ്യസമൂഹത്തിനുമിടയിൽ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനും കഴിഞ്ഞു.

ഇതുകൂടാതെ, ആറ് ഒറിജിനൽ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ 40 പ്രസിദ്ധീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. Outlook Magazine-ന്‍റെ Best Doctors South India 2025 പട്ടികയിലും India Today Magazine-ന്‍റെ 50-ാം വാർഷിക പതിപ്പിലെ Eminent Doctors South India 2025 പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞത് വിനയപൂർവം സ്വീകരിക്കുന്ന അംഗീകാരങ്ങളായി കരുതുന്നു.

എന്നിരുന്നാലും, ഈ നേട്ടങ്ങളൊന്നും ഒരാളുടെ മാത്രം വിജയമായി ഞാൻ കാണുന്നില്ല. വഴികാട്ടിയായ ഗുരുക്കന്മാർക്കും നിരന്തരം കൈത്താങ്ങായ എന്‍റെ മാതാപിതാക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിച്ച് ചികിത്സയ്ക്കായി മുന്നോട്ടുവന്ന രോഗികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സേവനത്തിന് അവസരവും അനുഗ്രഹവും നൽകിയ ദൈവത്തോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.

തൊഴിൽജീവിതത്തിലെ ദീർഘമായ സമയക്രമവും കുടുംബത്തിൽ നിന്ന് അകന്നുപോയ അനേകം നിമിഷങ്ങളും അതിയായ സഹനത്തോടും സ്നേഹത്തോടും കൂടി ഏറ്റുവാങ്ങിയ ഭാര്യയ്ക്കും മക്കൾക്കും ഞാൻ അതീവ കടപ്പെട്ടിരിക്കുന്നു.

Doctors Day എന്നത്, നാം രോഗം മാത്രം ചികിത്സിക്കുന്നവർ അല്ല; ഭയം അകറ്റുന്നവർ, വിശ്വാസം സംരക്ഷിക്കുന്നവർ, പ്രത്യാശ പകരുന്നവർ കൂടിയാണെന്ന് ഓർമപ്പെടുത്തുന്ന ദിനമാണ്.

എന്‍റെ കാഴ്ചപ്പാടിൽ, Being a Doctor എന്നത് ശാസ്ത്രീയ അറിവിനെ മനുഷ്യസേവനമായി സമർപ്പിക്കുകയും കരുണയെ ചികിത്സയുടെ ജീവാത്മാവാക്കുകയും, പ്രതിസന്ധിയുടെ അതിരുകളിലുപോലും ജീവന്‍റെ വിളക്കായി നിലകൊള്ളുകയും ചെയ്യുന്നതാണ്.

ഡോ. കെ.കെ. അബ്‌ദുൾ റൗഫ്
Consultant Pediatrician and Pediatric Intensivist, Baby Memorial Hospital, Kozhikode.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

അർജന്റീനയെ വിറപ്പിച്ച് കേപ് വെർദെ
തൂഫാൻ; പെരുന്പാവൂരിനെ ക്ലീനാക്കാൻ ചെന്നിത്തല
തൂഫാൻ; പോലിസ് പിടിച്ചപ്പോൾ പൊട്ടിക്കരച്ചിൽ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up